രോഗിയോട് കൊടുംക്രൂരത പ്രവർത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ. സർക്കാർ ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെയാണ് നഴ്‌സിങ് അസിസ്റ്റന്റ് രോഗിയോടു ക്രൂരമായ പെരുമാറിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വേളയിലാണ് വയോധികനോട് അറ്റൻഡർ ക്രൂരത കാണിച്ചത്.

വയോധികന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വയോധികൻ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാറിന്റെ ക്രൂരതയ്ക്കിരയായത് വിളക്കുപാറ സ്വദേശി വാസു എന്ന സാധുവായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം നടന്നത്.

അപകടം പറ്റി കാലോടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുന്ന വയോധികനോടാണ് ആ വാർഡിലെ നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാർ ക്രൂരമായി പെരുമാറുന്നത്. വയോധികന്റെ കൈവിരലുകൾ ഇയാൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വയോധികനെ അടിക്കാൻ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ