തൃശൂർ: ഫുട്‌ബോൾ താരം ഐ.എം.വിജയന്റെ മൂത്ത സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ നഗരത്തിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം. ചെമ്പുക്കാവ് ഐനിവളപ്പിൽ മണിയുടേയും കൊച്ചമ്മുവിന്റെയും മൂത്തമകൻ കൃഷ്ണൻ (വിജു-52) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തിന് തൃശൂർ വടക്കേസ്റ്റാൻഡിൽ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിജുവിനെ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന എആർ ക്യാമ്പിലെ പൊലീസുകാരനായ ലിഗേഷും വടക്കേ സ്റ്റാൻഡിലുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നുപുലർച്ചെ ഒന്നരയോടെ മരിച്ചു.

കുട്ടനെല്ലൂർ ഔഷധിയിലെ ജീവനക്കാരനായിരുന്നു. വിജു സഞ്ചരിച്ച ബൈക്ക് കൈറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹർത്താലായതിനാൽ ബസ് കിട്ടാതെ വഴിമധ്യേ വിജുവിനൊപ്പം ബൈക്കിൽ കയറിയ എ.ആർ ക്യാംപിലെ പൊലീസുകാരൻ വൈക്കം ഇല്ലിക്കൽ വീട്ടിൽ ലിഗേഷ്(31) പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിനിടയാക്കിയ കാർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലതയാണ് വിജുവിന്റെ ഭാര്യ. മക്കൾ: കാവ്യ, കിരൺ, കൈലാസ്.