കുവൈറ്റ്സിറ്റി: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പള്ളികൾക്കും ആരാധനാലയങ്ങൾ ക്കുമെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അധികൃതർ. സുരക്ഷാ കാരണങ്ങളാലാണ് ഇതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്നം നേരിടാൻ വിവിധ മന്ത്രാലങ്ങൾ സംയുക്തമായി പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായ നിർമ്മിതികൾ കടുത്ത സുരക്ഷ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം ആരാധനാലയങ്ങളുടെ വിശദമായ റിപ്പോർട്ട് എൻഡോവ്മെന്റ് മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.

്ഇതിന്റെ ഭാഗമായി രാജ്യത്തിനകത്ത് ലൈസൻസില്ലാത്ത മോസ്‌കുകളുടെയും ആരാധനാ സ്ഥലങ്ങളുടെയും വിശദമായ പട്ടിക എൻഡോവ്മെന്റ് മന്ത്രാലയം തയാറാക്കും. രണ്ടു മാസത്തെ സമയം ഇതിനായി അനുവദിച്ചിട്ടുണ്ട്.