- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണൽ കോൺഫറൻസ്; മന്ത്രി വി എസ് സുനിൽകുമാർ പങ്കെടുക്കും
തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ ചിരകാല വായനാ ബോധത്തിൽ നിന്നും നിർഭയമായ പ്രതികരണ ശേഷിയിൽ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക'യുടെ ഏഴാമത് നാഷണൽ കോൺഫറൻസിൽ, കേരളത്തിന്റെ പച്ചപ്പിന് വിത്തെറിയുന്ന കൃഷി മന്ത്രി വി എസ് സുനിൽകുമാർ പങ്കെടുക്കും. പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്കും കോൺഫറൻസിനും അദ്ദേഹം ഭാവുകങ്ങൾ നേർന്നു. ''അമേരിക്കയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളായിട്ടുള്ള ദൃശ്യ, ശ്രാവ്യ, പ്രിന്റ് മീഡിയ രംഗത്തെ മാധ്യമപ്രവർത്തകരുടെ വളരെ പ്രശസ്തമായ സംഘടനയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. ആ സംഘടനയുടെ നാഷണൽ കോൺഫറൻസ് ഷിക്കാഗോയിൽ വച്ച് നടക്കുകയാണ്. നിരവധിയായ പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഈ സംഘടന കേരളത്തിലെ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഏറ്റവും മികച്ചവർക്കുള്ള അവാർഡ് ഉൾപ്പെടെ നൽകുന്ന കാര്യങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്നുണ്ട് എന്നത് സന്തോഷകരമാണ്. കർമ്മ ഭൂമിയിലെ ലക്ഷക്കണക്കിനുള്ള മലയാളി സമൂഹത്തിനിടയ
തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ ചിരകാല വായനാ ബോധത്തിൽ നിന്നും നിർഭയമായ പ്രതികരണ ശേഷിയിൽ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക'യുടെ ഏഴാമത് നാഷണൽ കോൺഫറൻസിൽ, കേരളത്തിന്റെ പച്ചപ്പിന് വിത്തെറിയുന്ന കൃഷി മന്ത്രി വി എസ് സുനിൽകുമാർ പങ്കെടുക്കും. പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്കും കോൺഫറൻസിനും അദ്ദേഹം ഭാവുകങ്ങൾ നേർന്നു.
''അമേരിക്കയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളായിട്ടുള്ള ദൃശ്യ, ശ്രാവ്യ, പ്രിന്റ് മീഡിയ രംഗത്തെ മാധ്യമപ്രവർത്തകരുടെ വളരെ പ്രശസ്തമായ സംഘടനയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. ആ സംഘടനയുടെ നാഷണൽ കോൺഫറൻസ് ഷിക്കാഗോയിൽ വച്ച് നടക്കുകയാണ്. നിരവധിയായ പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഈ സംഘടന കേരളത്തിലെ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഏറ്റവും മികച്ചവർക്കുള്ള അവാർഡ് ഉൾപ്പെടെ നൽകുന്ന കാര്യങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്നുണ്ട് എന്നത് സന്തോഷകരമാണ്.
കർമ്മ ഭൂമിയിലെ ലക്ഷക്കണക്കിനുള്ള മലയാളി സമൂഹത്തിനിടയിൽ കേരളീയ സംസ്‌കാരവും കേരളത്തിന്റെ രാഷ്ട്രീയ സംഭവ വികാസങ്ങളും സാമൂഹിക വിഷയങ്ങളും അങ്ങോട്ട് എത്തിക്കുന്നതിലും അതുപോലെ തന്നെ അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളും അമേരിക്കയിലുണ്ടാകുന്ന പൊതു രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങൾ മലയാളികളിലേക്കെത്തിക്കുന്നതിലുമെല്ലാം ഒരു കണ്ണിയായി പ്രവർത്തിക്കുന്ന മാധ്യമക്കൂട്ടായ്മയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്കെല്ലാ ഭാവുകങ്ങളും നേരുകയാണ്. അതോടൊപ്പം ഷിക്കാഗോയിൽ നടക്കുന്ന ഏഴാമത് കോൺഫറൻസിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അറിയിക്കുന്നു...'' മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.
കേരള നിയമസഭാ മന്ദിരത്തിലെ തന്റെ ഓഫീസിൽ വച്ച് നടന്ന ഊഷ്മളമായ കൂടിക്കാഴ്ചയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജസ്വലതയുടെയും കാര്യക്ഷമതയുടെയും വികസനോന്മുഖതയുടെയും പര്യായമായ മന്ത്രി വി എസ് സുനിൽകുമാർ കൺവൻഷൻ വേദിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹ സാമീപ്യവും അനുഗ്രഹീതവും പ്രോൽസാഹ ജനകവുമാകുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ശിവൻ മുഹമ്മ, ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട്, ട്രഷറാർ ജോസ് കാടാപുറം എന്നിവർ പറഞ്ഞു. വരുന്ന ഓഗസ്റ്റ് 24 മുതൽ 26വരെ ഷിക്കാഗോയിലെ ഇറ്റാസ്‌കയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് കോൺഫറൻസ് അരങ്ങേറുന്നത്.
സിപിഐയുടെ കരുത്തുറ്റ നേതാവും അഭിഭാഷകനുമായ വി എസ് സുനിൽകുമാർ 1967 മെയ് 30ന് അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി.കെ പാർവതിയുടെയും മകനായി ജനിച്ചു. തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. തൃശ്ശുർ നിയമസഭാമണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നു. കാൽനൂറ്റാണ്ടായി തേറമ്പിൽ രാമകൃഷ്ണനിലൂടെ യു.ഡി.എഫ് കുത്തകയാക്കിയിരുന്ന തൃശൂരിൽ ലീഡറുടെ മകൾ പത്മജയെ തറപറ്റിച്ച്, ഏഴായിരത്തോടടുത്ത ഭൂരിപക്ഷത്തോടെയായിരുന്നു ഇത്തവണത്തെ വിജയം. ചർച്ചകളിലും ജനകീയ പ്രക്ഷോഭങ്ങളിലും പാർട്ടിയുടെ കരുത്തുറ്റ മുഖമാണ് സുനിൽ. ചേർപ്പ്, കയ്പമംഗലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പത്തുവർഷമായി എംഎൽഎ ആയി തുടരുന്ന സുനിൽകുമാറിനെ വെച്ച് തൃശൂർ മണ്ഡലം പിടിക്കാനുള്ള പാർട്ടി തീരുമാനവും അതോടെ ചരിത്രമായി.
ബാലവേദിയിലൂടെ പ്രവർത്തനമാരംഭിച്ച സുനിൽകുമാർ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറി പദം വരെയത്തെി. 1998ൽ എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറിയായി. വിദ്യാർത്ഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചു. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗമാണ്. 2006 ൽ ചേർപ്പിൽനിന്ന് ആദ്യമായി എംഎൽഎയായി. 2011ൽ കയ്പമംഗലത്തുനിന്ന് വിജയിച്ചു. കഴിഞ്ഞ 13-ാം നിയമസഭയിൽ ഇടതുമുന്നണിക്കുവേണ്ടി ഏറ്റവുമധികം അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചത് സുനിൽകുമാറായിരുന്നു.
അർബുദ-വൃക്ക-കാൻസർ രോഗികൾക്ക് ക്ഷേമനിധി അനുവദിക്കുന്നതിനുള്ള സ്വകാര്യ ബിൽ, യാത്രാവകാശ ബിൽ എന്നിവ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സംസ്ഥാനത്തെ മുഖ്യപ്രചാരകനായി ഒട്ടേറെ വേദികളിൽ തിളങ്ങി. ക്യൂബ, ചൈന, മോസ്‌കോ, വെനിസ്വേല, ലാറ്റിനൻ അമേരിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. അഭിഭാഷകയായ രേഖയാണ് ഭാര്യ. മകൻ നിരഞ്ജൻ കൃഷ്ണ പത്താം ക്ളാസ് വിദ്യാർത്ഥി