ന്യൂയോർക്: ഇന്ത്യക്കാരനായ അമേരിക്കൻ വ്യവസായി മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബകലഹമെന്ന് റിപ്പോർട്ട്. പതിനാലു വയസുള്ള മകളെയും 55 വയസുള്ള ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ അമേരിക്കൻ വ്യവസായി ഭൂപീന്ദർ സിങ് (57) ആണ് ആത്മഹത്യ ചെയ്തത്. ജനുവരി 13 രാത്രി ന്യൂയോർക് തലസ്ഥാനമായ അൽബാനിക് സമീപമുള്ള കാസ്ടൽട്ടനിലായിരുന്നു സംഭവം.

അതേസമയം ഭാര്യ രഷ്പാൽ കൗറിനു കയ്യിൽ മാത്രം വെടിയേറ്റതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു. പരിക്കേറ്റ രഷ്പാൽ കൗറിആൽബെനീ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ന്യൂയോർക് ഹഡ്‌സണിൽ മദ്യ ഷോപ്പ് നടത്തിയിരുന്ന സിംഗിന്റെ പേരിൽ 2016 ൽ ബലാത്സംഗത്തിന്‌ കേസെടുത്തിരുന്നു. എന്നാൽ വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകങ്ങൾക്കും ആത്മഹത്യയ്ക്കും കാരണമെന്നാണ് അയൽവാസികൾ പറയുന്നത്.