- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ വില: റബർ ബോർഡിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധം: ഇൻഫാം
കോട്ടയം: റബറിന്റെ രാജ്യാന്തരവില ഉയർന്നതിന്റെ പിന്നിൽ ഊഹക്കച്ചവടമാണെന്നുള്ള റബർ ബോർഡിന്റെ വാദം വസ്തുതാവിരുദ്ധമാണെന്നും രാജ്യാന്തരവിലയ്‌ക്കെങ്കിലും ഇന്ത്യയിലെ റബർ വ്യവസായികളെക്കൊണ്ട് ആഭ്യന്തരവിപണിയിൽ നിന്ന് റബർ സംഭരിപ്പിക്കുവാൻ സാധിക്കാത്ത കേന്ദ്രസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും റബർ ബോർഡിന്റെയും കർഷകരുടെ കണ്ണിൽ പൊടിയിടുന്ന റബർ കയറ്റുമതിപ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. രാജ്യാന്തര വിപണിവില കൂടാതെ അടിസ്ഥാനചുങ്കവും വിവിധ സെസ്സുകളും ഉൾപ്പെടെ 35 ശതമാനം നികുതിയടച്ചാണ് ഇന്ത്യയിലേയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിലയ്ക്കുപോലും ആഭ്യന്തരവിപണിയിൽ നിന്ന് പ്രകൃതിദത്ത റബർ വാങ്ങിക്കുവാൻ ഇന്ത്യയിലെ വ്യവസായികൾ തയ്യാറാകാത്തപ്പോൾ റബർ ബോർഡ് കാഴ്ചക്കാരായി നിൽക്കാതെ എന്തുകൊണ്ട് ഇടപെടുന്നില്ല? രാജ്യാന്തര വിലയെങ്കിലും കർഷകന് ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് റബർ ബോർഡ് ഒളിച്ചോടുകയാണ്. ആഭ്യന
കോട്ടയം: റബറിന്റെ രാജ്യാന്തരവില ഉയർന്നതിന്റെ പിന്നിൽ ഊഹക്കച്ചവടമാണെന്നുള്ള റബർ ബോർഡിന്റെ വാദം വസ്തുതാവിരുദ്ധമാണെന്നും രാജ്യാന്തരവിലയ്‌ക്കെങ്കിലും ഇന്ത്യയിലെ റബർ വ്യവസായികളെക്കൊണ്ട് ആഭ്യന്തരവിപണിയിൽ നിന്ന് റബർ സംഭരിപ്പിക്കുവാൻ സാധിക്കാത്ത കേന്ദ്രസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും റബർ ബോർഡിന്റെയും കർഷകരുടെ കണ്ണിൽ പൊടിയിടുന്ന റബർ കയറ്റുമതിപ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
രാജ്യാന്തര വിപണിവില കൂടാതെ അടിസ്ഥാനചുങ്കവും വിവിധ സെസ്സുകളും ഉൾപ്പെടെ 35 ശതമാനം നികുതിയടച്ചാണ് ഇന്ത്യയിലേയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിലയ്ക്കുപോലും ആഭ്യന്തരവിപണിയിൽ നിന്ന് പ്രകൃതിദത്ത റബർ വാങ്ങിക്കുവാൻ ഇന്ത്യയിലെ വ്യവസായികൾ തയ്യാറാകാത്തപ്പോൾ റബർ ബോർഡ് കാഴ്ചക്കാരായി നിൽക്കാതെ എന്തുകൊണ്ട് ഇടപെടുന്നില്ല? രാജ്യാന്തര വിലയെങ്കിലും കർഷകന് ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് റബർ ബോർഡ് ഒളിച്ചോടുകയാണ്. ആഭ്യന്തര ഉല്പാദനം കുറവുള്ളതുകൊണ്ടാണ് വ്യവസായികൾ റബർ ഇറക്കുമതി ചെയ്യുന്നതെന്ന് ഇന്നലവരെ ന്യായം പറഞ്ഞവർ റബർ കയറ്റുമതി വർദ്ധിപ്പിക്കുമെന്നു പറയുന്നത് വിരോധാഭാസമാണ്.
രാജ്യാന്തരവില ഉയർന്നത് ഊഹക്കച്ചവടമാണെന്നുള്ള ബോർഡിന്റെ ന്യായീകരണം കർഷകരെ ആക്ഷേപിക്കുന്നതാണ്. ചൈനയിലെ റബറിന്റെ ഡിമാന്റും ആസിയാൻ രാജ്യങ്ങളിലെ ഉല്പാദനക്കുറവും ക്രൂഡോയിലിന്റെ വില വർദ്ധനവും രാജ്യാന്തരവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളാണ്. ആസിയാൻ രാജ്യങ്ങളുമായുള്ള ചൈനയുടെ നികുതിരഹിത സ്വതന്ത്രവ്യാപാര വ്യവസ്ഥകളും ഈ വർദ്ധനവിന് ഇടയായിട്ടുണ്ട്.
ആഭ്യന്തരവിപണിയിലിടപെടാതെ ന്യായവാദങ്ങളുയർത്തിയും പ്രതീക്ഷകൾ നൽകിയും റബർ കർഷകരെ വിഢിവേഷം കെട്ടിക്കാതെ വിപണി ഇടപെടലിലൂടെ കുറഞ്ഞപക്ഷം രാജ്യാന്തരവിലയെങ്കിലും കർഷകന് ലഭ്യമാക്കുന്ന സാഹചര്യമൊരുക്കുവാൻ കേന്ദ്രസർക്കാരും റബർ ബോർഡും തയ്യാറാകണമെന്ന് വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.