- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു ഇന്നസെന്റ്; ക്ഷണിക്കാത്തതിൽ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അമ്മ പ്രസിഡന്റ്; ഭാവനയുടെ വിവാഹത്തിലും ചർച്ചയാകുന്നത് 'അമ്മ'യിലെ ഭിന്നത തന്നെ
തൃശൂർ: നടി ഭാവനയുടെ വിവാഹത്തിനു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ക്ഷണിച്ചില്ലെന്നത് സ്ഥിരീകരിച്ചു. വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതിൽ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ തലപ്പത്തുള്ള ആരേയും നടി വിവാഹത്തിന് ക്ഷണിച്ചില്ല. മുകേഷ്, ഗണേശ് കുമാർ തുടങ്ങി ആരേയും കല്ല്യാണത്തിന് കണ്ടില്ല. ഇത് വലിയ ചർച്ചയായി. ഇതിനിടെയാണ് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കിയത്. ഇന്നസന്റെും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള 'അമ്മ' ഭാരവാഹികൾക്കാണ് വിവാഹത്തിന് ക്ഷണമില്ലാതിരുന്നത്. അമ്മ ഭാരവാഹികളിൽ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്. ചടങ്ങിൽ നിറഞ്ഞത് മഞ്ജു വാര്യരായിരുന്നു. തന്റെ ചില സംവിധായകരെ പോലും ഭാവന ക്ഷണിക്കാത്തതും ചർച്ചയായിട്ടുണ്ട്. അമ്മയിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതാണ് ഈ വിവാഹവും.
തൃശൂർ: നടി ഭാവനയുടെ വിവാഹത്തിനു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ക്ഷണിച്ചില്ലെന്നത് സ്ഥിരീകരിച്ചു. വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതിൽ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ തലപ്പത്തുള്ള ആരേയും നടി വിവാഹത്തിന് ക്ഷണിച്ചില്ല. മുകേഷ്, ഗണേശ് കുമാർ തുടങ്ങി ആരേയും കല്ല്യാണത്തിന് കണ്ടില്ല. ഇത് വലിയ ചർച്ചയായി. ഇതിനിടെയാണ് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കിയത്. ഇന്നസന്റെും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള 'അമ്മ' ഭാരവാഹികൾക്കാണ് വിവാഹത്തിന് ക്ഷണമില്ലാതിരുന്നത്. അമ്മ ഭാരവാഹികളിൽ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്. ചടങ്ങിൽ നിറഞ്ഞത് മഞ്ജു വാര്യരായിരുന്നു. തന്റെ ചില സംവിധായകരെ പോലും ഭാവന ക്ഷണിക്കാത്തതും ചർച്ചയായിട്ടുണ്ട്. അമ്മയിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതാണ് ഈ വിവാഹവും.
സംവിധായകൻ ആഷിക് അബു, കലാഭവൻ ഷാജു, പൃഥ്വിരാജ്, മനോജ് കെ. ജയൻ, അനൂപ് മേനോൻ, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, നിർമ്മാതാവ് ലിബർട്ടി ബഷീർ തുടങ്ങിയവർ വൈകീട്ട് ലുലു കൺവെൻഷൻ സന്റെറിലെ ചടങ്ങിനെത്തി. എന്നാൽ ദിലീപിനൊപ്പം നിൽക്കുന്ന ആറും എത്തിയില്ല. മഞ്ജുവാര്യർ, നവ്യ നായർ, റിമ കല്ലിങ്കൽ, ഭാമ, രചന നാരായണൻകുട്ടി, മിയ, ലെന, ഷംന കാസിം, ശരണ്യ, ലക്ഷ്മി പ്രിയ, ആര്യ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര തുടങ്ങിയവരെല്ലാം ചടങ്്ങുകളിൽ അടിമുടി നിറഞ്ഞു.
കഴിഞ്ഞ ദിവസം നെടുമുടി വേണു ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു. കെപിഎസി ലളിതയും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തി. ആത്മാർത്ഥ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മറ്റെല്ലാ തിരക്കും മാറ്റി വച്ചാണ് മഞ്ജു വാര്യരും കൂട്ടരുമെത്തിയത്. മഞ്ജു വാര്യരും നവ്യാ നായരും ഒരുമിച്ചാണ് വിവാഹ വേദിയിലേക്ക് എത്തിയത്. അമ്മയിൽ പൃഥ്വിരാജ് പക്ഷവും ദിലീപ് പക്ഷവും സജീവമാണ്. ഇതിൽ പൃഥ്വിരാജ് പക്ഷം ഭാവനയുടെ വിവാഹത്തിൽ നിറസാന്നിധ്യമായി.
പക്ഷേ ദിലീപുമായി ബന്ധമുള്ള ആരും എത്തിയതുമില്ല. തന്നെ കേസിൽ കുടുക്കിയത് ലിബർട്ടി ബഷീറാണെന്നാണ് ദിലീപ് പറയുന്നത്. ഭാവനയുടെ കല്ല്യാണത്തിൽ കാരണവരുടെ റോളിൽ ലിബർട്ടി ബഷീറും തിളങ്ങി. വിമൻ ഇൻ സിനിമാ കളക്ടവീലെ അംഗങ്ങളും ഭാവനയുടെ വിവാഹം ആഘോഷമാക്കി.