തിരുവനന്തപുരം: പെൻഷൻ കിട്ടാത്തതുകൊണ്ട് നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ, ഭരണകൂടം പ്രതിക്കൂട്ടിലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രി തോമസ് ഐസക്കും ചേർന്ന് കെഎസ്ആർടിസിക്കാരെ ആത്മഹത്യയ്ക്ക് ഇരകളാക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു.ഒരുജീവിതം മുഴുവൻ സ്ഥാപനത്തിന് വേണ്ടി വിനിയോഗിച്ചിട്ട് അർഹമായ പെൻഷൻ എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദ്യങ്ങൾ ഉയരുന്നു.

എന്നാൽ ഈ ആത്മഹത്യകളിൽ മനസ്സറിഞ്ഞ് വേദനിക്കാനോ, ആത്മഹത്യകൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാണിക്കാനോ ഇൻസ്റ്റന്റ് റെസ്‌പോൺസിന് സാധിക്കുകയില്ലെന്ന് ക്ഷമാപൂർവം പറയട്ടെ.കെഎസ്ആർടിസി ജീവനക്കാർ പെൻഷൻ ലഭിക്കാതെ മരിക്കുന്ന വാർത്ത വായിക്കുന്ന കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന ആർക്കും സാധിക്കില്ല.ഓരോ ജീവനും വിലപ്പെട്ടതാണ്..ഓരോ മരണവും തടയേണ്ടതാണ്.എന്നാൽ, പെൻഷൻ ലഭിക്കാതെ നിത്യവൃത്തിക്ക് വകയില്ലാതെയാതെ ആണ് ആ ആത്മഹത്യകൾ എന്നുവിശ്വസിക്കാൻ പ്രയാസമാണ്.മറിച്ച് കെഎസ്ആർടിസി എന്ന പറയുന്ന സ്ഥാപനം പെരുങ്കടലിൽ മുങ്ങിത്താഴുന്നത് തങ്ങളുടെ പൂർവകാല പ്രവർത്തികൾ മൂലമാണല്ലോ എന്ന കുറ്റബോധം കൊണ്ടായിരിക്കാം അവർ ആത്മഹത്യ ചെയ്യുന്നത്.