തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന്റെ നാല് അടിത്തൂണുകളിൽ ഒന്നാണ് മാധ്യമങ്ങൾ. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ജോലിയാണ് കോടതികളുടേത്. എന്നാൽ പലപ്പോഴും കോടതികൾ അവരുടെ അധികാര പരിധികൾ അറിയാതെ പ്രവർത്തിക്കുന്നത് പതിവാണ്. 

അത്തരം തെറ്റുകൾ തിരുത്തുന്നതും പരമോന്നത കോടതികൾ തന്നെയാണ് എന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. കീഴ്ക്കോടതികൾ നിയമത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു പ്രശ്നമായി മാറാറുണ്ട്. അത്തരത്തിലുള്ള ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ ഒരു വിധിയാണ് കരുനാഗപ്പള്ളി സബ് കോടതി പുറപ്പെടുവിച്ചത്. മറുനാടൻ അടക്കം എട്ട് മാധ്യമങ്ങൾ വിധിയിൽ പരമാർശിക്കപ്പെട്ടിട്ടുണ്ട്. 

ചവറ എംഎൽഎ വിജയൻപിള്ളയുടെ മകനെക്കുറിച്ച് ഒരു വാർത്തയും എഴുതരുതെന്നാണ് ഉത്തരവ്. എന്ത് നിയമപരമായ അട്സ്ഥാനത്തിലാണ് കോടതി ഇങ്ങനൊരു തീരുമാനം എടുത്തതെന്ന വ്യക്തമല്ല. ഭരണഘടന 19(എ) പ്രകാരം രാജ്യത്ത് ജീവിക്കുന്ന ഏത് മനുഷ്യനും ഏത് കാര്യത്തിലും സ്വതന്ത്രമായി അഭിപ്രായം പറയാം. നിയമത്തിന് എത്രായി ഒരാളെ അപമാനിച്ചാൽ അയാൾക്ക് മാനനഷ്ടം നൽകാനുള്ള വകുപ്പും നമ്മുടെ ഭരണഘടനയിൽ ഉണ്ട്.