ബെംഗലൂരു: ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ ചന്ദ്രശേഖരൻ (76) അന്തരിച്ചു. കേസിൽ കുറ്റാരോപിതനായതോടെ ക്രൂര മർദനങ്ങളും പീഡനങ്ങളു ഏറ്റ് മനോനില തകർന്ന നിലയിലായിരുന്നു ചന്ദ്രശേഖരനെന്ന് ഭാര്യ പറഞ്ഞു. ചാരക്കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെയാണ് അദ്ദേഹം ബെംഗളുരുവിലെ ആശുപത്രിയിൽ അന്തരിച്ചത്.

കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ബെംഗളുരുവിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. റഷ്യൻ കമ്പനിയായ ഗൽ്കോസ്മോസിന്റെ ലെയ്സൺ ഏജന്റായിരിക്കെയാണ് ചാരക്കേസിൽപ്പെടുത്തി ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്യുന്നത്. എച്ച്എംടിയിൽ ജനറൽ മാനേജറായിരുന്ന കെജെ വിജയമ്മയാണ് ഭാര്യ.ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം.