കൊരട്ടി: കൊരട്ടി പള്ളിയിൽ സംഘർഷം ശക്തമായത് അന്വേഷണ റിപ്പോർട്ട് വായിച്ച് കേൾപ്പിക്കണമെന്ന് ഇടവകക്കാരും പറ്റില്ലെന്ന് രൂപത കമ്മീഷനും കടുംപിടിത്തം നടത്തിയതോടെ. തുടർന്ന് പള്ളിയിലുണ്ടായിരുന്നവർ കൂട്ടമണി മുഴക്കിയതിനെത്തുടർന്ന് കൂട്ടമായെത്തിയ വിശ്വാസികൾ കമ്മീഷൻ അംഗങ്ങളായ വൈദീകരെ തടഞ്ഞ് വച്ചു. എന്നിട്ടും വഴങ്ങാതായതോടെ ഇവരുടെ പക്കൽ നിന്ന് രേഖകൾ പിടിച്ചുവാങ്ങി.

രാത്രി എട്ടരയോടെ ആരംഭിച്ച സംഘർഷവസ്ഥ പുലർച്ചെ ഒന്നരയ്ക്ക് വൈദികർ സ്ഥലം വിടും വരെ നീണ്ടു. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വിശ്വാസികൾ ഇന്ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് വിശ്വാസികൾ. കൊരട്ടി പള്ളി വികാരി മാത്യൂ മണവാളനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളെക്കുറിച്ച് ഇന്നലെ നടന്ന രൂപത കമ്മീഷൻ തെളിവെടുപ്പും തുടർന്നുണ്ടായ സംഭവ പരമ്പരകളും വീണ്ടും സഭയ്ക്ക് വലിയ തലവേദനയായി മാറുകയാണ്.