- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനരക്ഷായാത്ര പിണറായി പഞ്ചായത്തിലേക്ക് പ്രവേശിച്ചപ്പോൾ വീറും വാശിയും പ്രകടിപ്പിച്ച് ബിജെപി; മുഖ്യമന്ത്രിയുടെ വീടിന്റെ ഇരുവശത്തും പൊലീസിന്റെ കനത്ത കാവൽ; യാത്ര കടന്നുപോയ വഴികൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് അനുകൂല പോസ്റ്ററുകളും ബോർഡുകളും; പിണറായി പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം
കണ്ണൂർ: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര കടന്നുപോയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ. പിണറായി പഞ്ചായത്തിലേക്ക് ജനരക്ഷാ യാത്ര കടന്നപ്പോൾ വീറും വാശിയും പ്രകടിപ്പിക്കാൻ ബിജെപി പ്രവർത്തകർ മത്സരിക്കുകയായിരുന്നു. തങ്ങൾ എതിർക്കുന്ന കേരള മുഖ്യമന്ത്രിയുടെ നാടിന് സമീപം കമ്പനിമുട്ടയിൽ പ്രവേശിച്ചതോടെയാണ് ആവേശം അമിതമായത്. മുഖ്യമന്ത്രിയുടെ വീടിന്റെ പ്രധാന പാതയോരത്ത് നിന്നും ആരംഭിക്കുന്ന വഴിയിൽ ഇരുവശത്തുമായി പൊലീസ് നിലയുറപ്പിച്ചിരുന്നു. റോഡിന്റെ ഇരുവശവും ജനങ്ങൾ തമ്പടിച്ചിരുന്നു. പാർട്ടി ഗ്രാമത്തിന്റെ ഹൃദയത്തിലേക്ക് എത്തിയപ്പോൾ ആർഎസ്എസ് ബിജെപിക്കാരാൽ കൊലചെയ്യപ്പെട്ട രക്തസാക്ഷികളുടെ ഛായാചിത്രങ്ങൾ പാർട്ടി ഓഫീസിന്റെ മുന്നിലും വേയ്റ്റിങ് ഷെൽട്ടറുകൾക്ക് മുന്നിലും പ്രദർശിപ്പിച്ചിരുന്നു. ബാൻ ആർഎസ്എസ്, ലീഡർ ഓഫ് ഡെവലപ്‌മെന്റെ് എന്ന മുദ്രാവാക്യം എഴുതിയ ഫെലക്‌സുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയും എല്ലായിടത്തും പ്രദർശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടാണു സി.പി.എം. പ്രവർത്തകർ കടകളിലെത്തി ഇന്ന്
കണ്ണൂർ: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര കടന്നുപോയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ. പിണറായി പഞ്ചായത്തിലേക്ക് ജനരക്ഷാ യാത്ര കടന്നപ്പോൾ വീറും വാശിയും പ്രകടിപ്പിക്കാൻ ബിജെപി പ്രവർത്തകർ മത്സരിക്കുകയായിരുന്നു.
തങ്ങൾ എതിർക്കുന്ന കേരള മുഖ്യമന്ത്രിയുടെ നാടിന് സമീപം കമ്പനിമുട്ടയിൽ പ്രവേശിച്ചതോടെയാണ് ആവേശം അമിതമായത്. മുഖ്യമന്ത്രിയുടെ വീടിന്റെ പ്രധാന പാതയോരത്ത് നിന്നും ആരംഭിക്കുന്ന വഴിയിൽ ഇരുവശത്തുമായി പൊലീസ് നിലയുറപ്പിച്ചിരുന്നു. റോഡിന്റെ ഇരുവശവും ജനങ്ങൾ തമ്പടിച്ചിരുന്നു. പാർട്ടി ഗ്രാമത്തിന്റെ ഹൃദയത്തിലേക്ക് എത്തിയപ്പോൾ ആർഎസ്എസ് ബിജെപിക്കാരാൽ കൊലചെയ്യപ്പെട്ട രക്തസാക്ഷികളുടെ ഛായാചിത്രങ്ങൾ പാർട്ടി ഓഫീസിന്റെ മുന്നിലും വേയ്റ്റിങ് ഷെൽട്ടറുകൾക്ക് മുന്നിലും പ്രദർശിപ്പിച്ചിരുന്നു. ബാൻ ആർഎസ്എസ്, ലീഡർ ഓഫ് ഡെവലപ്‌മെന്റെ് എന്ന മുദ്രാവാക്യം എഴുതിയ ഫെലക്‌സുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയും എല്ലായിടത്തും പ്രദർശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടാണു സി.പി.എം. പ്രവർത്തകർ കടകളിലെത്തി ഇന്ന് ഉച്ചവരെ ഹർത്താൽ ആചരിക്കാൻ ആവശ്യപ്പെട്ടതെന്നു വ്യാപാരികൾ പറഞ്ഞു.
യാത്ര കടന്നുപോകുന്ന പാതക്ക് ഇരുവശവും ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ പതിച്ചത് ബിജെപി ദേശീയ നേതാക്കളുടെ ശ്രദ്ധ പതിയാൻ വേണ്ടി തന്നെയായിരുന്നു. പിണറായി ഓലയമ്പലത്തു സിപിഎമ്മിന്റെ നേതൃത്വത്തിൽ കടകളടച്ച് ഹർത്താൽ ആചരിച്ചു. അടച്ച കടകൾക്കു മുന്നിൽ സ്ഥാപിക്കാൻ വികസന നായകൻ പിണറായി എന്നെഴുതിയ പിണറായി വിജയന്റെ ഫോട്ടോ ആലേഖനം ചെയ്ത പോസ്റ്ററും നൽകിയിട്ടുണ്ട്.
പിണറായി നഗരം പൂർണമായും ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. കടകളും ഹോട്ടലുകളും പൂർണമായും അടഞ്ഞു കിടന്നു. എന്നാൽ ജനരക്ഷാ യാത്ര ദർശിക്കാൻ പാതയോരത്തിന്റെ ഇരുവശങ്ങളിലും സ്ത്രീ പുരുഷ ഭേദമെന്യ ജനങ്ങൾ തടിച്ച് കൂടിയിരുന്നു.
പിണറായിൽ സിപിഎമ്മുകാരാൽ കൊല ചെയ്യപ്പെട്ട ഉത്തമന്റെയും മകൻ രമിത്തിന്റെയും വീട്ടിലേക്ക് യാത്രാസംഘത്തിലെ പ്രധാന നേതാക്കളായ കുമ്മനം രാജശേഖരനും ബിജെപി ദേശീയ സെക്രട്ടറി അരുൺ സിംഗും യാത്രക്കിടയിൽ എത്തി. രമിത്തിന്റെ മാതാവ് നാരായണിയെ കണ്ടു സംസാരിച്ചതിന് ശേഷമാണ് ഇവർ മടങ്ങിയത്. തന്റെ ഭർത്താവിനെയും മകനെയും വെട്ടി കൊലപ്പെടുത്തിയത് ഒരേ കക്ഷികളാണെന്ന് നേതാക്കളോട് മാതാവ് പറഞ്ഞു. ഭാരതത്തിൽ അച്ചനെയും മകനെയും ഒരേ കക്ഷികൾ കൊലപ്പെടുത്തുന്നത് അപൂർവമാണെന്ന് ദേശീയ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. പിണറായി വിജയൻ ദൈവത്തെയെങ്കിലും ഭയപ്പെടണമെന്ന് അദ്ദേഹം പുറഞ്ഞു.
17നു തിരുവനന്തപുരത്തു ജാഥ സമാപിക്കുമ്പോൾ, കേരളത്തിൽനിന്നു സിപിഎമ്മിനെ പിഴുതെറിയുന്ന നാളുകൾക്കു തുടക്കം കുറിക്കുമെന്നു പ്രഖ്യാപിച്ച അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നാട്ടിൽ പ്രസംഗിക്കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് പേരെടുത്തു പറഞ്ഞായിരുന്നു ജനരക്ഷാ യാത്ര ഉദ്ഘാടന വേദിയിൽ അമിത് ഷാ വിമർശിച്ചത്. മമ്പറം മുതൽ തലശേരി വരെയാണ് ഇന്നത്തെ ദിവസത്തെ പദയാത്ര.
അതേസമയം കനത്ത സുരക്ഷയിലാണ് ജാഥ കടന്നു പോകുന്ന സ്ഥലങ്ങളിൽ. സി.പി.എം-ബിജെപി സംഘട്ടനം പതിവായ ഇവിടങ്ങളിൽ സംഘർഷം ഒഴിവാക്കാൻ സിപിഎമ്മും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ജനരക്ഷായാത്രയിൽ പങ്കെത്തത്. യാത്രയിൽ കടുത്ത ഭാഷയിൽ യോഗി കേരളത്തെ വിമർശിച്ചിരുന്നു. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എവിടെയൊക്കെ ശക്തിയുണ്ടോ അവിടെയൊക്കെ രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണമാണ്. കമ്മ്യൂണിസ്റ്റുകൾ ഭരണത്തിലിരിക്കുന്ന ത്രിപുരയും കേരളവും മുൻപ് ഭരിച്ച ബംഗാളും രാഷ്ട്രീയ കൊലപാതകങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങളാണ്.
പതിമൂന്നു സംസ്ഥാനങ്ങൾ ബിജെപി ഒറ്റയ്ക്കും നാലെണ്ണം ഘടകകക്ഷികളോടൊത്തും ഭരിക്കുന്നുണ്ട്. ആ സർക്കാരുകളൊന്നും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്നില്ല. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരുകളുടേതാണ്. അതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരാണ് പിണറായി വിജയന്റേത്. ചിക്കുൻ ഗുനിയ ഉൾെപ്പടെയുള്ള പനി മൂലം ആയിരത്തോളം ജനങ്ങളാണ് കേരളത്തിൽ മരിച്ചത്. ഇത് കേരള സർക്കാരിന്റെ ഭരണത്തിന് നേരെ പിടിച്ച കണ്ണാടിയാണെന്നും യോഗി പറഞ്ഞു.