കൊച്ചി: പുലിവാൽ കല്യാണം ഇപ്പോ കാണുമ്പോ എനിക്കറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല, ഭയങ്കര ബോറാണ്. 'അതിൽ കത്ത് വായിക്കുന്ന ഒരു സീനുണ്ട്. സംവിധായകൻ ഷാഫിക്ക പറഞ്ഞു 'ജയാ ടേക്ക് പോകാം'... ഞാനിങ്ങനെ കത്തു വായിക്കുന്നു, സങ്കടം വരുന്നു. അതാണ് സീൻ. ഷാഫിക്ക പറഞ്ഞു...ജയാ ഒന്നും വന്നില്ലല്ലോ മുഖത്ത്. ഗൃഹലക്ഷ്മിയോട് സംസാരിക്കുമ്പോഴാണ് ജയസൂര്യ മനസ്സ് തുറന്നത്.

ആദ്യ സിനിമയിൽ അപകടം പറ്റിയ കഥയും ജയസൂര്യ പറയുന്നു. അന്ന് ഫനീഫ്ക്കയാണ് കൂടെ. ഫുൾ ആവേശമാണ്. ആ സിനിമയിൽ പരസ്യഹോർഡിംഗിൽ പെയിന്റ് ചെയ്യുന്ന കഥാപാത്രമാണ്. വിനയൻ സാർ പറഞ്ഞു, ചാടുന്ന ഷോട്ടാ, ഡ്യൂപ്പിനെ വിളിക്കാം. ഞാൻ പറഞ്ഞു, വേണ്ട സർ ഞാൻ ചാടിക്കോളാം. ചാടി. കൂട്ടിയിട്ട കാർഡ് ബോർഡൊക്കെ തുളച്ച് കാലതാ പോകുന്നു. പിന്നെ പൊക്കാൻ പറ്റുന്നില്ല. കാല് ഒടിഞ്ഞിട്ടുണ്ട്. മുഖം കണ്ട് ഹനീഫ്ക്ക ചോദിച്ചു. എന്താ വല്ലാതെ? ഹനീഫ്ക്കാ എന്റെ കാല്...ഹനീഫ്ക്കാ വിനയൻ സാറിനെ വിളിച്ചു. ഇവന്റെ കാല് ഭയങ്കര പ്രശ്നാട്ടാ, അവൻ പറയാഞ്ഞിട്ടാ. ഡോക്ടർ പറഞ്ഞു, ആറു മാസം വിശ്രമം. ഞാൻ തകർന്നു പോയി. പക്ഷെ, എന്റെ ഭാഗ്യം കൊണ്ടാവാം 20 ദിവസം കൊണ്ട് കാല് ശരിയായി.