ഹൈദരാബാദ്: തെലുങ്ക് സിനിമയിൽ ചെളിവാരിയെറിയൽ തുടരുകയാണ്. തന്റെ ഭർത്താവിനെതിരെ പീഡനാരോപണം ഉന്നയിച്ച ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ സൂപ്പർതാരം രാജശേഖരന്റെ ഭാര്യ ജീവിത രാജശേഖർ പുറത്തുവിട്ടു. വാർത്താ സമ്മേളനത്തിലാണ് ജീവിത ശ്രീ റെഡ്ഡിയെ താറടിക്കാൻ ശ്രമിച്ച്. ഭർത്താവിനു വേണ്ടി ജീവിത പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്നെന്ന് വാർത്താ സമ്മേളനത്തിൽ സന്ധ്യ ആരോപിക്കുകയായിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് താരപത്‌നി പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

സന്ധ്യ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി മാനനഷ്ട കേസ് ഫയൽ ചെയ്തു. ഒപ്പം ശ്രീ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുകയും വീഡിയോ പുറത്തു വിടുകയും ചെയ്തു. തെലുങ്ക് സിനിമ അവൾക്ക് എഴുതി കൊടുത്തില്ലയെന്നതാണോ ശ്രീയുടെ പ്രശ്നം. ഇരുപത്തിനാലു മണിക്കൂറും താൻ സെക്സി മൂഡിലാണെന്ന തരത്തിൽ സംസാരിച്ച് ഫോൺ സെക്സ് ചെയ്യുന്ന വീഡിയോയാണത്. ശ്രീയുടെ യഥാർത്ഥ മുഖം ഇതിൽ കാണാം എന്ന് ജീവിത പറഞ്ഞു. ഈ വീഡിയോ കണ്ടിട്ട് തെലുങ്ക് സിനിമയിലെ ആരെങ്കിലും ശ്രീയെ പീഡിപ്പിക്കുകയായിരുന്നെന്ന് എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കും? ജീവിത ചോദിച്ചു.

തെലുങ്ക് സിനിമയിൽ പീഡനമുണ്ടെന്നാരോപിച്ച് പൊതുമധ്യത്തിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധം നടത്തിയാണ് ശ്രീ റെഡ്ഡി ആദ്യം വാർത്തകളിൽ ഇടം നേടിയത്. പിന്നീട് പ്രമുഖരുടെയുൾപ്പെടെ വാട്സാപ് ചാറ്റുകളും പുറത്തു വിട്ടു.