- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിത് നേതാവും എംഎൽഎയുമായ ജിഗ്‌നേഷ് മേവാനി ബിഗ് സ്‌ക്രീനിലേക്ക്; പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലൂടെ മേവാനി അഭിനയരംഗത്തേക്ക് ചുവടുവെക്കും
ചെന്നൈ: എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ബിഗ് സ്‌ക്രീനിലേക്ക്. സംവിധായകൻ പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് മേവാനി വേഷമിടുക. ദളിത് അവകാശ പോരാട്ടങ്ങളുടെ സ്വാധീനത്തിൽ സംവിധായകൻ തന്നെയാണ് മേവാനിയെ ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത്. മേവാനിയുടെ വ്യക്തിത്വത്തിന് ചേർന്ന വേഷമാണ് ചിത്രത്തിൽ അദ്ദേഹത്തിന് ഉണ്ടാവുകയെന്ന് രഞ്ജിത്ത് പറഞ്ഞു. നിലവിൽ സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം കാലയുടെ ഡബ്ബിങ് ജോലിയിലാണ് അദ്ദേഹം. 'ജിഗ്‌നേഷ് മേവാനിയെ പോലൊരു മികച്ച യുവനേതാവുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ അടുത്ത ചിത്രത്തിൽ അദ്ദേഹത്തിന് യോജിക്കുന്ന ഒരു വേഷമാണ്. ദളിത് അവകാശങ്ങളെ കുറിച്ചും നിലവിലത്തെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്', രഞ്ജിത് പറഞ്ഞു. അതേസമയം, പൊങ്കൽ പാ രഞ്ജിത്തിനൊപ്പം ആഘോഷിക്കുന്നതിൽ താനും ത്രില്ലിലാണെന്ന് മേവാനി പ്രതികരിച്ചു. താൻ കണ്ടതിൽ ഏറെ വിനയമുള്ളയാളാണ് പാ രഞ്ജിത്തെന്നും ദളിത് നേതാവ് പ്രതികരിച്ചു. ആദ്യ ചിത്രമായ മദ്രാസിലൂടെ തന്നെ ദളിത് പ്രശ്
ചെന്നൈ: എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ബിഗ് സ്‌ക്രീനിലേക്ക്. സംവിധായകൻ പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് മേവാനി വേഷമിടുക. ദളിത് അവകാശ പോരാട്ടങ്ങളുടെ സ്വാധീനത്തിൽ സംവിധായകൻ തന്നെയാണ് മേവാനിയെ ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത്.
മേവാനിയുടെ വ്യക്തിത്വത്തിന് ചേർന്ന വേഷമാണ് ചിത്രത്തിൽ അദ്ദേഹത്തിന് ഉണ്ടാവുകയെന്ന് രഞ്ജിത്ത് പറഞ്ഞു. നിലവിൽ സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം കാലയുടെ ഡബ്ബിങ് ജോലിയിലാണ് അദ്ദേഹം. 'ജിഗ്‌നേഷ് മേവാനിയെ പോലൊരു മികച്ച യുവനേതാവുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ അടുത്ത ചിത്രത്തിൽ അദ്ദേഹത്തിന് യോജിക്കുന്ന ഒരു വേഷമാണ്. ദളിത് അവകാശങ്ങളെ കുറിച്ചും നിലവിലത്തെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്', രഞ്ജിത് പറഞ്ഞു.
അതേസമയം, പൊങ്കൽ പാ രഞ്ജിത്തിനൊപ്പം ആഘോഷിക്കുന്നതിൽ താനും ത്രില്ലിലാണെന്ന് മേവാനി പ്രതികരിച്ചു. താൻ കണ്ടതിൽ ഏറെ വിനയമുള്ളയാളാണ് പാ രഞ്ജിത്തെന്നും ദളിത് നേതാവ് പ്രതികരിച്ചു. ആദ്യ ചിത്രമായ മദ്രാസിലൂടെ തന്നെ ദളിത് പ്രശ്‌നങ്ങളെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചയാളാണ് രഞ്ജിത്. പിന്നീട് രജനിയുടെ കബാലിയും ജനശ്രദ്ധ നേടിയിരുന്നു.