പെരുംമ്പാവൂർ: അതിക്രൂരമായി കൊല്ലപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടി ജിഷുടെ മാതാവ് രാജേശ്വരി സർക്കാർ പണിതുനൽകിയ വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. പരിചയക്കാരുടെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിൽക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച രാജേശ്വരിയുടെ ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ മകൾ ദീപയാണ് മറുനാടനോട് ഇക്കാര്യം വ്യക്തമാക്കിയത്. മാതാവിന്റേത് ആഢംമ്പര ജീവിതമെന്ന് വരുത്തിത്തീർക്കാൻ നടത്തിയ ഗൂഡ നീക്കത്തിന്റെ ഭാഗമാണ് ബ്യൂട്ടിപാർലറിൽ നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും ഈ ചിത്രം പകർത്തിയത് ഈ സമയം ഒപ്പമുണ്ടായിരുവരോ ബ്യൂട്ടിപാർലറിലെ ജീവനക്കാരോ ആയിരുന്നിരിക്കാമെന്നും കാര്യങ്ങൾ വ്യക്തമാവുമ്പോൾ ഭാവിനടപടിയക്കുറിച്ച് ആലോചിയിക്കുമെന്നും ഇവർ അറിയിച്ചു.