- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താക്കീത് അവഗണിച്ച് സ്ഥിരമായി മറ്റൊരാളെ ഫോൺവിളി വിവാഹ മോചനത്തിന് കാരണമായി കണക്കാക്കാം; ഭാര്യയുടെ നടപടി ദാമ്പത്യ ക്രൂരത; വ്യഭിചാരത്തിന്റെ പരിധിയിൽ വരില്ലെന്നും വിലയിരുത്തൽ; ഭർത്താവിന് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ഭർത്താവിന്റെ താക്കീത് അവഗണിച്ച് ഭാര്യ മറ്റൊരാളെ സ്ഥിരമായി ഫോണിൽ വിളിക്കുന്നതു വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി. എന്നാൽ, ഇത് വ്യഭിചാരത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസിൽ കോടതി ഭർത്താവിന് വിവാഹ മോചനം അനുവദിച്ചു.
വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതി ഹർജി തള്ളിയ പശ്ചാത്തലത്തിലായിരുന്നു ഭർത്താവ് അപ്പീൽ നൽകിയത്. ഈ അപ്പീൽ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ഉത്തരവ്. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ഫോൺവിളികൾ വ്യഭിചാരത്തിന്റെയും ദാമ്പത്യ ക്രൂരതയുടെയും പരിധിയിൽ വരുമെന്നാണ് ഭർത്താവ് കുടുംബ കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
കോടതി നിർദേശ പ്രകാരം കൗൺസിലിംഗിന് ശേഷം ഇരുവരും ഒരുമിച്ചു വീണ്ടും താമസം തുടങ്ങി. എന്നാൽ, പലവട്ടം കൗൺസിലിങ് നടത്തിയ ശേഷവും ഭാര്യ അന്യവ്യക്തിയുമായുള്ള ബന്ധം തുടർന്നതിനാൽ ഫോൺവിളികളുടെ വിശദാംശങ്ങളും ആയിട്ടാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
2012 മുതൽ കക്ഷികൾക്കിടയിൽ നിലനിൽക്കുന്ന ദാമ്പത്യ കലഹവും മൂന്ന് തവണ വേർപിരിഞ്ഞതും നിരവധി കൗൺസിംലിഗുകൾക്ക് ശേഷവും വീണ്ടും ഒന്നിച്ചതും കണക്കിലെടുക്കുമ്പോൾ ഭാര്യയുടെ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവ് ഭാര്യയെയും രണ്ടാമത്തെ വ്യക്തിയെയും അവരുട ജോലിസ്ഥലത്തല്ലാതെ മറ്റൊരിടത്തും ഒരുമിച്ചു കണ്ടിട്ടില്ലാത്തതിനാൽ ഭാര്യയുടെ ഫോൺ കോളുകളുടെ തെളിവുകൾ വ്യഭിചാരമാണെന്ന് അനുമാനിക്കാൻ പര്യാപ്തമല്ല. ഭാര്യയുടെ നടപടി ഭർത്താവിന് വിവാഹ മോചനം സാധുവാക്കാവുന്ന ദാമ്പത്യ ക്രൂരതയാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.