- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലംമുക്ക് വിനീത കൊലക്കേസ്: തോവാള രാജേന്ദ്രനെതിരെ പൊലീസ് കുറ്റപത്രം; കൊലയ്ക്ക് കാരണം മാല പൊട്ടിക്കാൻ ശ്രമിച്ചത് ചെറുത്തത്; തമിഴ്‌നാട്ടിൽ നാലു കൊലക്കേസുകളിൽ പ്രതി
തിരുവനന്തപുരം: മാല മോഷണം തടഞ്ഞതിന് പേരൂർക്കട അമ്പലംമുക്ക് നഴ്‌സറി ഗാർഡൻ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി തോവാള സ്വദേശി രാജേന്ദ്രനെതിരെ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊടും കുറ്റവാളിയും പേരൂർക്കട ചായക്കടയിൽ ജോലി ചെയ്യുന്നയാളുമായ തമിഴ്‌നാട് തോവാള വെള്ളിമഠം സ്വദേശി രാജേന്ദ്രൻ എന്ന രാജേഷിനെ (40) ഏക പ്രതിയാക്കിയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
തമിഴ്‌നാട്ടിൽ നാലു കൊലക്കേസുകൾ ഉൾപ്പെടെ അനവധി കേസുകളിലെ പ്രതിയായ രാജേന്ദ്രൻ അവിടെത്തെ ഗുണ്ടാലിസ്റ്റിലുണ്ട്. നെടുമങ്ങാട് കരിപ്പൂർ ചാരുവള്ളി സ്വദേശിനി വിനീതയെ (38) ഫെബ്രുവരി 6 ഞായറാഴ്ചയാണ് അമ്പലംമുക്കിലെ ചെടി നഴ്‌സറി കടക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വിനീതയുടെ 4 പവന്റെ സ്വർണ്ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ കൊലപ്പെടുത്തിയെന്നാണ് കേസ്.
ലോക്ഡൗണായ ഞായറാഴ്ച ഇയാൾ മാല മോഷ്ടിക്കാനായി മറ്റൊരു സ്ത്രീയെ പിന്തുടരുന്നതിനിടെയാണ് അമ്പലം മുക്കിലെ കടയിൽ വിനീത ഒറ്റക്ക് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കടയിൽ കയറി മാല പൊട്ടിക്കാൻ ശ്രമിക്കവേ വിനീത ചെറുത്തു. ഇതിനിടെ ഇയാൾ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി. മരണം ഉറപ്പിച്ച ശേഷം മാലയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ഇയാൾ പിന്നീട് പേരൂർക്കടയിലെ താമസസ്ഥലത്തെത്തി.
പേരൂർക്കട പൊലീസ് സ്റ്റേഷന് 50 മീറ്റർ മാത്രം അകലെയുള്ള കടയിൽ തന്നെ കഴിഞ്ഞു. ഒമ്പതാം തീയതി തിരുനെൽവേലി കാവൽക്കിണറിലെ ഒളിസങ്കേതത്തിലേക്ക് പോയി. സംഭവത്തിന് ഒരു മാസം മുമ്പ് പേരൂർക്കടയിലെ ചായക്കടയിൽ എത്തിയ ഇയാൾ എപ്പോഴും കത്തി കൈയിൽ കരുതാറുണ്ടെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
തമിഴ്‌നാട്ടിൽ ഇരട്ട കൊലക്കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിലെത്തിയത്.2014 ഡിസംബർ 19 ന് വെള്ളമഠത്തിലെഒരു കുടുംബത്തിലെ മൂന്നു പേരെ ഒറ്റ ദിവസം കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ. അച്ഛനമ്മമാർക്കൊപ്പം 13 കാരിയായ പെൺകുട്ടിയെയും അന്ന് കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർച്ച ചെയ്യുകയായിരുന്നു