- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾ ഇടതുവശം ചേർന്ന് പോകണം; ഹോൺമുഴക്കി ഓവർടേക്കിങ്ങും പാടില്ല; ഓട്ടോറിക്ഷകൾ തോന്നുന്നിടത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും കുറ്റകരം; കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതമായ ഹോണടിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. സ്വകാര്യ ബസുകൾ ഹോൺ മുഴക്കി ഓവർടേക്ക് ചെയ്യുന്നത് നിരോധിച്ചു. റോഡു നിറഞ്ഞു ബസുകൾ ഓടിക്കുന്നതും ഇനി നടപ്പില്ല. നിയമലംഘനങ്ങൾക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടോർ
വാഹന വകുപ്പിനും കോടതി നിർദ്ദേശം നൽകി. അതേസമയം ബസുകൾക്ക് പുറമേ ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമാക്കിയേക്കും.
സ്വകാര്യബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണം. ഓവർടേക്കിങ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ വാഹനങ്ങൾക്കുള്ള നിയന്ത്രണം വേഗം കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഇവ നിർദ്ദേശച്ചത്. പെരുമ്പാവൂർ നഗര പരിധിയിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
സ്വകാര്യ ബസുകൾ റോഡു നിറഞ്ഞ് ഓടുന്നതു മൂലം ട്രാഫിക് കുരുക്കുകൾ ഉണ്ടാകുന്നുണ്ട്. നിർബന്ധമായും ഇടതു ഭാഗത്തു കൂടി മാത്രം വാഹനങ്ങൾ ഓടിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകൾ നിശ്ചിത അനുമതിയുള്ള സ്ഥലങ്ങളിൽ നിന്നു മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. തോന്നുന്നിടത്തു നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു കുറ്റകരമാണ്.
സിഗ്‌നലുകൾ നോക്കാതെയും നൽകാതെയും ഓട്ടോറിക്ഷകൾ ഓടിക്കുന്നത് ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നുണ്ടെന്നും ഇവ പരിധി ലംഘിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.