- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാം; കേസ് പിൻവലിക്കാനുള്ള ഹർജി പെരുമ്പാവൂർ കോടതി തള്ളി; നടൻ വിചാരണ നേരിടണം
കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളി. മോഹൻലാൽ വിചാരണ നേരിടണമെന്നു കോടതി വ്യക്തമാക്കി.
2012ലാണ് കേസിനാസ്പദമായ സംഭവം. മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടിൽ ഇൻകംടാക്‌സ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. പിന്നീട് ഇവ വനംവകുപ്പിന് കൈമാറി കേസെടുക്കുകയായിരുന്നു. എന്നാൽ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്ന് ആനക്കൊമ്പുകൾ പണം കൊടുത്തു വാങ്ങിയതാണെന്ന് മോഹൻലാൽ വ്യക്തമാക്കി. പിന്നാലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകിയിരുന്നു. പിന്നീട് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് എൽഡിഎഫ് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഈ തീരുമാനമാണ് തള്ളിയത്.
പിടികൂടിയ ആനക്കൊമ്പ് കസ്റ്റഡിയിലെടുക്കാതെ മോഹൻലാലിനെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചെന്നും, തൊണ്ടിമുതൽ പ്രതിയെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ച നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് ഹർജിക്കാർ വാദിച്ചിരുന്നു