ഡാളസ്സ്: ഡാളസ്സ് കൗബോയ് പ്ലെയർ ജറി ബ്രൗൺ കാറപകടത്തിൽ കൊല്ലപ്പെട്ട കേസ്സിൽ കൗബോയ് പ്ലയറും, വാഹനം ഓടിച്ചിരുന്ന കൂട്ടുകാരനുമായ ജോഷ് ബ്രൻര് 25 മില്യൺ ഡോളർ നഷ്ടപരിഹാരമായി ജറിയുട മാതാവിന് നൽകണമെന്ന് ഡാളസ്സ് കൗണ്ടി ജൂറി ഡിസംബർ 13 വ്യാഴാഴ്ച വിധിയെഴുതി.2012 നൈറ്റ് ക്ലമ്പിൽ നിന്നുംഇരുവരും ബി എം ഡബ്ലിയുവിൽ യാത്ര തിരിച്ചതായിരുന്നു.

വാഹനം ഓടിച്ചിരുന്ന ജോഷ് മദ്യപിച്ചിരുന്നതാണ് അപകടത്തിന് കാരണമെന്ന് ജൂറി കണ്ടെത്തി. 45 മൈൽ സ്പീഡ് സോണിൽ 110 മൈലിലായിരുന്നു ജോഷ് വാഹനമെടിച്ചത്. ഡാളസ്സ് ഇർവിംഗിലായിരുന്നു അപകടം.ജറിയുടെ മാതാവ് സ്റ്റേയ്സി ജാക്സണാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ്സ് ഫയൽ ചെയ്തത്. മദ്യം നൽകിയ ബാറും ഇതിന് ഉത്തരവാദിയാണെന്ന് സ്റ്റേയ്സി ചൂണ്ടിക്കാട്ടി.

95 മില്യൺ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടകേസ്സിൽ ഇത്രയും തുക നഷ്ടപരിഹാര തുക നൽകുന്നതിനുള്ള വിധി അസാധാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.