- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബിജെപി നേതാക്കൾക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ട്; ഇതെല്ലാം വാർത്താ അവതാരകരുടെ ഒരു ഗെയിം പ്‌ളാൻ ആണ്; ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്‌സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുന്നുണ്ട്'; മലയാള വാർത്താ ചാനലുകൾക്കെതിരെ പ്രതികരിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: എം.എസ്. കുമാറിന് പ്രമുഖ ചാനലിൽ നിന്ന് നേരിട്ട അനുഭവം ഒട്ടുമിക്ക ബിജെപി നേതാക്കൾക്കും എതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇതൊക്കെ വാർത്താ അവതാരകരുടെ ഗെയിം പ്‌ളാൻ ആണ്. മിക്ക മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തകരാണെന്നും ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്‌സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രമുഖ ചാനലിൽ വിളിച്ചിരുത്തിയതിനു ശേഷം സംസാരിക്കാൻ അവസരം തരാത്തതിനെ തുടർന്ന് ബിജെപി സംസ്ഥാന വക്താവ് എം .എസ്. കുമാർ ഇറങ്ങിപോയ കാര്യം വിശദീകരിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടർന്നാണ് സുരേന്ദ്രന്റെ പരാമർശം. കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇന്നലെ ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബിജെപി നേതാക്കൾക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും. ബി. ജെ.
തിരുവനന്തപുരം: എം.എസ്. കുമാറിന് പ്രമുഖ ചാനലിൽ നിന്ന് നേരിട്ട അനുഭവം ഒട്ടുമിക്ക ബിജെപി നേതാക്കൾക്കും എതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇതൊക്കെ വാർത്താ അവതാരകരുടെ ഗെയിം പ്‌ളാൻ ആണ്. മിക്ക മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തകരാണെന്നും ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്‌സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രമുഖ ചാനലിൽ വിളിച്ചിരുത്തിയതിനു ശേഷം സംസാരിക്കാൻ അവസരം തരാത്തതിനെ തുടർന്ന് ബിജെപി സംസ്ഥാന വക്താവ് എം .എസ്. കുമാർ ഇറങ്ങിപോയ കാര്യം വിശദീകരിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടർന്നാണ് സുരേന്ദ്രന്റെ പരാമർശം.
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബിജെപി നേതാക്കൾക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും. ബി. ജെ. പി വൻവിജയം നേടുന്ന തെരഞ്ഞെടുപ്പുകളിൽ പോലും ഒരു സീററിൽ പോലും മൽസരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാർക്‌സിസ്ടുകാരെയും വിളിച്ചിരുത്തി അവർ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്. ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളിൽ അവർ നമ്മെ പറയാൻ അനുവദിക്കില്ല.
ബിജെപി ഡിഫൻസിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവർ ചർച്ചക്കുവിളിക്കുകയുമില്ല. ഇത് പലപ്പോഴും വാർത്താ അവതാരകരുടെ ഒരു ഗെയിം പ്‌ളാൻ ആണ് എന്നത് നാം മറന്നുപോകരുത്. ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവർത്തകരാണ്. അവരുടെ രാഷ്ട്രീയം അവർ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതിൽ ബി. ജെ. പി പ്രവർത്തകർ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല. കാരണം ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകൾ സമൂഹത്തിൽ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.
തെരഞ്ഞെടുപ്പു ഫലങ്ങളിൽ പ്രത്യേകിച്ചും. താഴെ തലത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഇതിൽ ഒരു വേവലാതിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വാർത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററിൽ മൽസരിച്ചത്. ഒരാൾ ജയിച്ചു ഒരാൾ തോററു. തോററയാൾ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവർക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാർത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങൾക്കു ബോധ്യമായി. ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്‌സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.