- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു; വിട പറഞ്ഞത് 10,000 നാടക വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നടന്മാരിൽ ഒരാൾ; ഈ മ യൗ, ലൂസിഫർ, ആമേൻ അടക്കം 35 ഓളം സിനിമകളിലും അഭിനയിച്ചു
ആലപ്പുഴ: മലയാളം നാടക രാഗത്തെ അതികായനായിരുന്ന നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. നിരവധി സിനിമകളിലും വേഷമിട്ട വ്യക്തിയായിരുന്നു അദ്ദേഹം. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്.
10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നാടകനടന്മാരിൽ ഒരാളായ തങ്കരാജ്, കെഎസ്ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.പ്രേം നസീർ നായകനായി എത്തിയ ആനപ്പാച്ചൻ ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ നസീറിന്റെ അച്ഛനായിട്ടാണ് അഭിനയിച്ചത്.
ഇതിന് പിന്നാലെ സിനിമയിൽ തുടരാതെ നാടക രംഗത്ത് തന്നെ സജീവമാകുകയായിരുന്നു അദ്ദേഹം. അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പിൽ ചേർന്നു.എന്നാൽ ഏറെ നാൾ കഴിയുന്നതിനു മുൻപു തന്നെ നാടകപ്രവർത്തനം മതിയാക്കി വീണ്ടും സിനിമയിൽ സജീവമായി. 35 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏർപ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യൻ, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണൻ തമ്പി, ഈ മ യൗ, ആമേൻ, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം ലൂസിഫറിലും അഭിനയിച്ചു. ഏറ്റവും ഒടുവിൽ അഭിനയിച്ച ഹോമിലും ശ്രദ്ധേയ വേഷമായിരുന്നു തങ്കരാജിന്.