- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചുംബന സമരത്തിൽ പ്രതിഫലിച്ചത് സ്നേഹമോ ദേഷ്യമോ? കമൽഹാസൻ കിസ് ഓവ് ലവിനെ കുറിച്ച് പറയുന്നതിങ്ങനെ
കേരളത്തിൽ തുടങ്ങി ഇപ്പോൾ രാജ്യത്താകമാനം ചർച്ചാവിഷയമായ കിസ്സ് ഓഫ് ലവ്വിനെ കുറിച്ച് പ്രതികരിച്ച് കൊണ്ട് ഉലകനായകൻ കമലാഹസാനും രംഗത്തെത്തി. ചുംബന സമരത്തിൽ സ്‌നേഹമാണോ ദേഷ്യമാണോ ഉള്ളതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കമൽഹാസന്റെ അഭിപ്രായം. ഒരു തരത്തിലുള്ള സ്‌നേഹവും തെറ്റല്ലെന്നും അതെപ്പോഴും നല്ല കാര്യങ്ങൾക്ക് കാരണമാവുകയേ ഉള്ളൂവ
കേരളത്തിൽ തുടങ്ങി ഇപ്പോൾ രാജ്യത്താകമാനം ചർച്ചാവിഷയമായ കിസ്സ് ഓഫ് ലവ്വിനെ കുറിച്ച് പ്രതികരിച്ച് കൊണ്ട് ഉലകനായകൻ കമലാഹസാനും രംഗത്തെത്തി. ചുംബന സമരത്തിൽ സ്‌നേഹമാണോ ദേഷ്യമാണോ ഉള്ളതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കമൽഹാസന്റെ അഭിപ്രായം. ഒരു തരത്തിലുള്ള സ്‌നേഹവും തെറ്റല്ലെന്നും അതെപ്പോഴും നല്ല കാര്യങ്ങൾക്ക് കാരണമാവുകയേ ഉള്ളൂവെന്നും താരം പറഞ്ഞു.
ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ചുംബന സമരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്. സ്‌നേഹത്തിന് പരിധി നിശ്ചയിക്കേണ്ടതില്ല. അങ്ങനെ പരിധി നിശ്ചയിക്കാൻ തുടങ്ങിയാൽ ഖജറാവോ പോലുള്ള കാര്യങ്ങൾക്കും നമ്മൾ പരിധി നിശ്ചിക്കേണ്ടിവരില്ലെയെന്നും കമൽ ചോദിക്കുന്നു. കിസ്സ് ഓഫ് ലവ്വിനെ വിമർശിക്കുന്നവർ പറയുന്ന മുഖ്യ കാരണം നമ്മുടെ സംസ്‌കാരത്തിന് എതിരെ ആണെന്നാണ്. യഥാർത്ഥത്തിൽ എന്താണ് നമ്മുടെ സംസ്‌കാരംഭർത്താവ് മരിക്കുമ്പോൾ ഭാര്യയും ചിതയിൽ ചാടണമെന്നതായിരുന്നു അമ്പത് വർഷം മുമ്പ് വരെ നമ്മുടെ സംസ്‌കാരം. അത് മാറിയില്ലെ. അതുപോലെ ഇപ്പോൾ സംസ്‌കാരമെന്ന് പറയുന്ന പലതും ഭാവിയിൽ മാറും. കമൽ ഹസൻ പറഞ്ഞു.
തന്റെ സ്വപ്‌ന പദ്ധതിയായ മരുതനായകം എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്നും താരം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഇംഗ്ലീഷ്, ഫ്രെഞ്ച്, തമിഴ് ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രത്തിന് വിദേശത്ത് വിതരണക്കാരെ ലഭിക്കാത്തതുമാണ് തുടർചിത്രീകരണത്തിന് തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.