ആലുവ: കാപ്പ ചുമത്തി ജയിലിലടച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കുറുപ്പംപടി, കോതമംഗലം, അങ്കമാലി പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകളിലെ പ്രതിയായ വേങ്ങൂർ അരുവപ്പാറ മാലിക്കുടിയിൽ വീട്ടിൽ ബേസിൽ (25)നെ കാപ്പ ചുമത്തി ജയിലിലടച്ചു.
കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2017ൽ കുറുപ്പംപടിയിൽ സുനിൽ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന അമൽ, ലിയോ, ലാലു എന്നിവരെ കാപ്പ ചുമത്തി അടുത്തയിടെ ജയിലിൽ അടച്ചിരുന്നു. ക്രമിനലുകൾക്കെതിരെയുള്ള ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 21 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചുവെന്നും, 23 പേരെ നാടുകടത്തിയിട്ടുണ്ടെന്നും എസ്‌പി കെ. കാർത്തിക് പറഞ്ഞു. ക്രിമിനലുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും പ്രത്യേക പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.