- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരുമാറ്റിയാലും പത്മാവതിക്ക് നേരെയുള്ള വേട്ടയാടൽ രജപുത് കർണി സേന അവസാനിപ്പിക്കാൻ ഒരുക്കമല്ല; പത്മാവതി റിലീസ് ചെയ്താൽ അതിന്റെ ഫലം സർക്കാരും സെൻസർ ബോർഡും അനുഭവിക്കേണ്ടി വരും; പുതിയ മാറ്റത്തോടെയുള്ള പത്മാവതിയുടെ റിലിസിനും ഭീഷണിയുമായി കർണി സേന
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പേരിൽ മാറ്റം വരുത്തി പത്മാവത് എന്നാക്കി റിലീസ് ചെയ്യാൻ സെൻസർ ബോർഡ് പത്മാവതി സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ ഈ സിനിമാ റിലീസ് ചെയ്താൽ അതിന്റെ ഫലം സർക്കാരും സെൻസർ ബോർഡും അനുഭവിക്കേണ്ടി വരുമെന്നാണ് കർണി സേന ഭീഷണി മുഴക്കിയിരിക്കുന്നത്. 'പത്മാവതി' സിനിമക്കെതിരേ തീവ്ര ഹിന്ദുസംഘടനകൾ നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്താണ് വീണ്ടും പരിശോധന നടത്തി പേരുമാറ്റി റിലീസ് ചെയ്യാൻ അനുമതി നൽകിയ്. ഉത്തരേന്ത്യയിൽ പലയിടത്തും രജ്പുത് കർണി സേനയുടെ നേതൃത്വത്തിൽ സിനിമയ്‌ക്കെതിരേ അക്രമവും പ്രതിഷേധവും അരങ്ങേറിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. ശിവസേനയും സർവ് ബ്രാഹ്മിൺ മഹാസഭ എന്ന സംഘടനയും ചിത്രത്തിനെതിരേ വിമർശനവുമായി വന്നിട്ടുണ്ട്. 'പത്മാവതി'യുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും മുഖ്യവേഷം ചെയ്ത നടി ദീപികാ പദുകോണിന്റെയും തലകൊയ്യുമെന്ന ഭീഷണിയുമായി പടിഞ്ഞാറൻ യു.പി.യിലെ സംഘടന ക്ഷത്രിയസമാജ് രംഗത്തെത്തിയിരുന്നു. ദീപികയുടെയു
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പേരിൽ മാറ്റം വരുത്തി പത്മാവത് എന്നാക്കി റിലീസ് ചെയ്യാൻ സെൻസർ ബോർഡ് പത്മാവതി സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ ഈ സിനിമാ റിലീസ് ചെയ്താൽ അതിന്റെ ഫലം സർക്കാരും സെൻസർ ബോർഡും അനുഭവിക്കേണ്ടി വരുമെന്നാണ് കർണി സേന ഭീഷണി മുഴക്കിയിരിക്കുന്നത്.
'പത്മാവതി' സിനിമക്കെതിരേ തീവ്ര ഹിന്ദുസംഘടനകൾ നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്താണ് വീണ്ടും പരിശോധന നടത്തി പേരുമാറ്റി റിലീസ് ചെയ്യാൻ അനുമതി നൽകിയ്. ഉത്തരേന്ത്യയിൽ പലയിടത്തും രജ്പുത് കർണി സേനയുടെ നേതൃത്വത്തിൽ സിനിമയ്‌ക്കെതിരേ അക്രമവും പ്രതിഷേധവും അരങ്ങേറിയിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. ശിവസേനയും സർവ് ബ്രാഹ്മിൺ മഹാസഭ എന്ന സംഘടനയും ചിത്രത്തിനെതിരേ വിമർശനവുമായി വന്നിട്ടുണ്ട്.
'പത്മാവതി'യുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും മുഖ്യവേഷം ചെയ്ത നടി ദീപികാ പദുകോണിന്റെയും തലകൊയ്യുമെന്ന ഭീഷണിയുമായി പടിഞ്ഞാറൻ യു.പി.യിലെ സംഘടന ക്ഷത്രിയസമാജ് രംഗത്തെത്തിയിരുന്നു. ദീപികയുടെയും ബൻസാലിയുടെയും തലകൊയ്യുന്നവർക്ക് അഞ്ചുകോടി രൂപ നൽകുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു.
വടക്കേയിന്ത്യയിൽ പലയിടത്തും രാജ്പുത് കർണി സേനയുടെ നേതൃത്വത്തിൽ സിനിമയ്‌ക്കെതിരേ അക്രമവും പ്രതിഷേധവും നടക്കുന്നതിനിടെയാണ് യു.പി.യിൽ ക്ഷത്രിയ സമാജും രംഗത്തുവന്നിരിക്കുന്നത്.
ശിവസേനയും സർവ് ബ്രാഹ്മിൺ മഹാസഭ എന്ന സംഘടനയും ചിത്രത്തിനെതിരേ വിമർശനവുമായി വന്നിട്ടുണ്ട്.