- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി നടേശൻ ആർ.എസ്.എസിന്റെ കൈയിലെ കുരങ്ങൻ: കെ.സി.വൈ.എം
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ ആർ.എസ്.എസിന്റെ കയ്യിലെ ചരടിൽ കെട്ടിയ കുരങ്ങനെ പോലെ പെരുമാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി കുറ്റപ്പെടുത്തി. ആർ.എസ്.എസ് അജണ്ട പ്രകാരം ആടുകയും ചാടുകയും ചെയ്യുന്ന ഒരു കുരങ്ങനായി വെള്ളാപ്പള്ളി അധഃപതിച്ചിരിക്കുന്നു. വെള്ളാപ്പള്ളി എന്ന അധികാര മോഹി ലക്ഷ്യം
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ ആർ.എസ്.എസിന്റെ കയ്യിലെ ചരടിൽ കെട്ടിയ കുരങ്ങനെ പോലെ പെരുമാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി കുറ്റപ്പെടുത്തി. ആർ.എസ്.എസ് അജണ്ട പ്രകാരം ആടുകയും ചാടുകയും ചെയ്യുന്ന ഒരു കുരങ്ങനായി വെള്ളാപ്പള്ളി അധഃപതിച്ചിരിക്കുന്നു. വെള്ളാപ്പള്ളി എന്ന അധികാര മോഹി ലക്ഷ്യം വയ്ക്കുന്നത് മറാത്താ ഹിന്ദു വാദവുമായി കുടുംബാധിപത്യം ഉറപ്പിച്ച താക്കറെ മോഡൽ വോട്ടു ബാങ്ക് നിർമ്മിച്ചെടുക്കലാണ്. അതിനുവേണ്ടി മാത്രമാണ് ഒരു പ്രത്യേക സമുദായത്തെ അദ്ദേഹം ഉപയോഗിക്കുന്നത്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പഠിപ്പിച്ച ഗുരുദേവന്റെ നാമധേയത്തിൽ ഉള്ള പ്രസ്ഥാനത്തിൽ ഇരുന്നുകൊണ്ട് വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളെ അവഹേളിക്കുകയും, മതമേലധ്യക്ഷന്മാർക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണ്. സമൂഹത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന മദ്യത്തിനെതിരെ അതിശക്തമായ നിലപാടുകൾ എടുക്കുകയും, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത സൂസപാക്യം പിതാവിനെതിരെയുള്ള വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ അദ്ദേഹത്തെ അറിയുന്നവർ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ബിഷപ് സൂസപാക്യത്തെകുറിച്ച് പറയാനുള്ള യോഗ്യത പോലും വെള്ളാപ്പള്ളിയെ പോലൊരു കള്ള് മുതലാളിക്ക് ഇല്ലെന്നും കെ സി വൈ എം ആരോപിച്ചു.
കക്ഷിരാഷ്ട്രീയഭേദമന്യേ ബിഷപ്പിന്റെ പ്രവർത്തനങ്ങളെ കേരളീയ സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ബിഷപ്പിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർ.എസ്.എസിന്റെ ബാധ കയറിയ വെള്ളാപ്പള്ളി ഇപ്പോൾ പിച്ചും പേയും പറയുകയാണ്. മറ്റ് സമുദായങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിക്കുന്നതിലൂടെ വെള്ളാപ്പള്ളി നടേശൻ കേരളത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. ഇനിയും വെള്ളാപ്പള്ളിയുടെ ദുർഗന്ധം വമിക്കുന്ന വായ് മതമേലധ്യക്ഷന്മാർക്കെതിരെയും, സഭക്കെതിരെയും തിരിഞ്ഞാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് കെ.സി.വൈ.എം മുന്നറിയിപ്പ് നൽകി.
ജീവിതത്തിലായാലും, രാഷ്ട്രിയത്തിലായാലും സത്യസന്ധമായും മനുഷ്യത്വപരവുമായ നിലപാടുകൾ കൈക്കൊള്ളുന്നവരെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നവരെ സമൂഹം ഒരിക്കലും അനുകൂലിക്കുകയില്ല. നൗഷാദ് എന്ന മനുഷ്യസ്‌നേഹി ആരാലും അറിയപ്പെടാത്ത രണ്ട് മനുഷ്യർ അപകടത്തിൽ പെട്ട നിമിഷത്തിൽ അവരെ സഹായിക്കാൻ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചുകൊണ്ട് എടുത്ത് ചാടിയതാണ്. ആ മനുഷ്യ സ്‌നേഹിക്ക് സംഭവിച്ച ദാരുണ അന്ത്യത്തിൽ ഹൃദയമുള്ളവരുടെയൊക്കെ മനസ്സ് പിടച്ചിട്ടുണ്ട്. എന്തെങ്കിലും സംഭവിക്കുമെന്നോ എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ സഹായം ലഭിക്കുമെന്നോ ഒരിക്കലും ചിന്തിക്കാത്ത ആ കളങ്കമറ്റ മനുഷ്യസ്‌നേഹിയെ അപമാനിക്കാൻ മനുഷ്യത്വവും, മാനവികതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കാവിയുടുത്ത, വർഗ്ഗിയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിക്കു മാത്രമേ സാധിക്കുകയുള്ളുവെന്ന് കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഭിപ്രായപ്പെട്ടു. ഫാ. ബിനു അലക്‌സ്, വിപിൻ വിക്റ്റർ, ഇമ്മാനുവേൽ മൈക്കൽ , ആന്റണി ജെരോൺ, അജിത് പൊഴിയൂർ, ഷൈജു റോബിൻ, സന്തോഷ്, ജോണി എം എ, സിന്ധു നെപ്പോളിയൻ, ടോം എന്നിവർ പ്രസംഗിച്ചു.