- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരാർജി ഭവന് തറക്കില്ലിടാൻ അമിത് ഷാ എത്തുമ്പോൾ വനിതാ ലീഗ് നേതാവ് കൂടുമാറും? വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം തീരുമാനമെന്ന് ഖമറുന്നീസ അൻവറും; മാറ്റത്തിന് മക്കളും ബന്ധുക്കളും അനുകൂലമെന്ന് സൂചന; ഖമറുനീസയെ താമരക്കുമ്പിളിലാക്കാനുറച്ച് സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖറും
മലപ്പുറം: നിലവിലുള്ള വിവാദങ്ങൾ കെട്ടടങ്ങിയിട്ടു ബിജെപിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുതക്കാമെന്ന നിലപാടിൽ വനിതാലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട ഖമറുന്നീസ അൻവർ. മക്കൾക്കും ബന്ധുക്കളിൽ ചിലർക്കും ഖമറുന്നീസ ബിജെപിയിൽ ചേരുന്നതിന് അനുകൂല നിലപാടാണ്. ദേശീയ തലത്തിൽ മികച്ച പദവി നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം കൂടി കണക്കിലെടുക്കുമ്പോൾ തീരുമാനം ഉടനുണ്ടാകുമെന്നാണു സൂചന. രാജ്യസഭാ എംപിമാരായ നടൻ സുരേഷ്‌ഗോപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറുമാണ് ഖമറുന്നീസയെ ബിജെപിയിലെത്തിക്കുന്നതിനുള്ള കരുക്കൾ നീക്കുന്നത്. അടുത്തമാസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ വരുന്നുണ്ട്. മരാർജി ഭവന് തറക്കല്ലിടാനാണ് ഇത്. ഇതിനു മുമ്പായി ഖമറുന്നീസയെ പാർട്ടിയിൽ എത്തിക്കാനാണു ബിജെപിയുടെ നീക്കം. നേരത്തേ, സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതിന്റെ പ്രഖ്യാപനവും അമിത്ഷായുടെ വരവോടെയുണ്ടാകുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചുവടുമാ
മലപ്പുറം: നിലവിലുള്ള വിവാദങ്ങൾ കെട്ടടങ്ങിയിട്ടു ബിജെപിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുതക്കാമെന്ന നിലപാടിൽ വനിതാലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട ഖമറുന്നീസ അൻവർ. മക്കൾക്കും ബന്ധുക്കളിൽ ചിലർക്കും ഖമറുന്നീസ ബിജെപിയിൽ ചേരുന്നതിന് അനുകൂല നിലപാടാണ്. ദേശീയ തലത്തിൽ മികച്ച പദവി നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം കൂടി കണക്കിലെടുക്കുമ്പോൾ തീരുമാനം ഉടനുണ്ടാകുമെന്നാണു സൂചന. രാജ്യസഭാ എംപിമാരായ നടൻ സുരേഷ്‌ഗോപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറുമാണ് ഖമറുന്നീസയെ ബിജെപിയിലെത്തിക്കുന്നതിനുള്ള കരുക്കൾ നീക്കുന്നത്.
അടുത്തമാസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ വരുന്നുണ്ട്. മരാർജി ഭവന് തറക്കല്ലിടാനാണ് ഇത്. ഇതിനു മുമ്പായി ഖമറുന്നീസയെ പാർട്ടിയിൽ എത്തിക്കാനാണു ബിജെപിയുടെ നീക്കം. നേരത്തേ, സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതിന്റെ പ്രഖ്യാപനവും അമിത്ഷായുടെ വരവോടെയുണ്ടാകുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചുവടുമാറാൻ ഒരുങ്ങുന്നവരുടെ ലിസ്റ്റ് തന്നെ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്.
ഖമറുന്നിസയെ പോലുള്ള വനിതാ നേതാവിനെ പാർട്ടിയിലെത്തിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിലും പ്രത്യേകിച്ച് മലപ്പുറത്തും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ പറ്റുമെന്നാണ് കണക്കുകൂട്ടൽ. ഖമറുന്നിസയെ പാർട്ടിയിലെത്തിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇക്കാര്യത്തിനായി ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളും ഖമറുന്നിസയെ കൊണ്ടുവരുന്നതിനായി പ്രത്യേകം താൽപര്യമെടുക്കുന്നുണ്ട്. സുരേഷ്‌ഗോപിയെ പോലുള്ള ബിജെപിയിലെ പൊതു മുഖങ്ങൾ ഖമറുന്നിസയുമായി ഈ മാസം തന്നെ സംസാരിക്കുമെന്നാണ് അറിയുന്നത്.
ബിജെപിയുടെ ജില്ലാ മണ്ഡലം ഘടകങ്ങൾ ഇതിനോടകം ഖമറുന്നിസയുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ഉന്നത സ്ഥാനം നൽകാമെന്നാണ് വാഗ്ദാനം. മക്കളിൽ നിന്നും ചില ബന്ധുക്കളിൽ നിന്നുമെല്ലാം അനുകൂല സമീപനമാണെന്നതിനാൽ ക്ഷണങ്ങളൊന്നും ഖമറുന്നിസ ഇതുവരെ നിരസിച്ചിട്ടില്ല. വിവാദങ്ങളെല്ലാം കെട്ടടങ്ങട്ടേയെന്നായിരുന്നത്രെ ഖമറുന്നിസയുടെ മറുപടി.
ലീഗിനുള്ളിലെ പടലപ്പിണക്കമാണ് തന്റെ സ്ഥാനചലനത്തിന് ഇടയാക്കിയതെന്നും ഫണ്ട് ശേഖരിക്കാൻ വന്ന ബിജെപി പ്രവർത്തകരെ കുറ്റം പറയാൻ പറ്റില്ലെന്നുമായിരുന്നു, സ്ഥാനചലനത്തിനു ശേഷം ബന്ധപ്പെട്ടപ്പോൾ ബിജെപി മണ്ഡലം ഘടകത്തോട് ഖമറുന്നിസ പറഞ്ഞത്. ഗൂഢാലോചനയുടെ ഭാഗമായിരുന്നു മാപ്പ് നൽകിയ ശേഷം ഖമറുന്നിസക്കെതിരെ നടപടിയെടുക്കാൻ പെട്ടെന്ന് കളമൊരുങ്ങിയത്. ഇതിൽ കടുത്ത അമർഷം ഖമറുന്നിസക്കുണ്ട്. മുമ്പും ബിജെപി നേതാക്കളുമായി വേദി പങ്കിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ഖമറുന്നിസക്കെതിരെയുള്ള നടപടി കടുത്തതായിപ്പോയെന്നുമുള്ള അഭിപ്രായം ലീഗ് അണികളിലുമുണ്ട്. ഇടി മുഹമ്മദ് ബഷീർ അടക്കമുള്ള മുതിർന്ന ലീഗ് നേതാക്കൾ ഖമറുന്നിസയെ തൽ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന അഭിപ്രായമുള്ളവരാണ്. പാർട്ടി തലത്തിൽ ഖമറുന്നിസക്കെതിരെ ശക്തമായ ഗൂഢാലോചന നടന്ന സാഹചര്യത്തിൽ ബിജെപിയുടെ ക്ഷണങ്ങളൊന്നും തള്ളിക്കളയാതെ തുടരുന്ന നിലപാടാണ് ഇപ്പോൾ ഖമറുന്നിസ സ്വീകരിക്കുന്നത്.
വിഷയം ധരിപ്പിച്ച് ബന്ധപ്പെടാൻ ശ്രമിച്ച ബിജെപി നേതാക്കളോടെല്ലാം വിവാദങ്ങളെല്ലാം കെട്ടടങ്ങട്ടേയെന്നായിരുന്നു ഖമറുന്നിസയുടെ മറുപടി. കൂടുതൽ ആകർഷകമായ സ്ഥാനം കേന്ദ്രത്തിൽ നൽകി ഏതുവിധേനയും ഖമറുന്നിസയെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം. സുരേഷ്‌ഗോപി, രാജീവ് ചന്ദ്രശേഖരൻ എന്നിവരാണ് ഇതിനായി ചരടുവലി നടത്തുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് കേന്ദ്രനേതൃത്വം രണ്ട് എംപിമാരെയും കളത്തിലിറക്കി കളിക്കുന്നത്. കേരളത്തിൽ ഇത് എത്രമാത്രം വിജയകരമാകുമെന്നത് കണ്ടറിയണം. കോൺഗ്രസ് നേതാവായിരുന്ന നജ്മ ഹെപ്തുള്ളയെ ബിജെപിയിൽ എത്തിച്ചതിന് സമാനമായി ഖമറുന്നീസയെയും പാര്ട്ടി പാളയത്തിൽ എത്തിക്കാൻ സാധിച്ചാൽ ദേശീയ തലത്തിൽ തന്നെ വലിയ നേട്ടമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ ഖമറുന്നീസയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു നീക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഖമറുന്നിസയെ മത്സരിപ്പിക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. എന്നാൽ പ്രായം എഴുപത് പിന്നിട്ട ഖമറുന്നിസ ഇനി മത്സരിക്കാൻ സാധ്യതയില്ല. അതേസമയം കേന്ദ്രത്തിൽ മികച്ച പദവി ലഭിച്ചാൽ സ്വീകരിക്കുകയും ചെയ്യും.