- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാസി ചേട്ടന്റെ താത്പര്യങ്ങൾക്ക് വഴങ്ങാത്തതുകൊണ്ട് പല ചിത്രങ്ങളിൽ നിന്നും എന്നെ മാറ്റി നിർത്തി; അന്നുണ്ടായിരുന്ന ചലച്ചിത്ര പരിഷത് എന്ന അസോസിയേഷനിൽ പരാതിയുമായെത്തിയെങ്കിലും സെക്രട്ടറിയായിരുന്ന ഉമ്മർ നടപടിയെടുത്തില്ല;സിനിമാ ലോകം അടക്കിവാണിരുന്നത് അടൂർ ഭാസിയായിരുന്നു; വെളിപ്പെടുത്തലുകളുമായി കെ പി എ സി ലളിതയും
സിനിമ മേഖലയിൽ തങ്ങൾക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നിൽ തുറന്ന് പറയാൻ ഹോളിവുഡിൽ തുടക്കമിട്ടതാണ് മീ ടൂ ക്യാമ്പയിൻ. ഇതിന്റെ അലയൊലികൾ ബോളിവുഡ് അടക്കമുള്ള സിനിമാ മേഖലയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കാസ്റ്റിങ് കൗച്ച് എന്ന രീതി മലയാള സിനിമയിലടക്കം നിലനില്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുകളും പല നടിമാരും വ്യക്തമാക്കി കഴിഞ്ഞതുമാണ്. പുരുഷാധിപത്യവും നടിമാർക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയിൽ പണ്ടേ നിലനിന്നിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി കെ.പി.എ.സി ലളിത.കേരളകൗമുദി ഫ്‌ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളായ കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തൽ. അടൂർഭാസി എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും ഹാസ്യസമ്രാട്ടിൽ നിന്നാണ് തനിക്ക് ഓർക്കാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത അനുഭവങ്ങൾ നേരിടേണ്ടി വന്നതെന്ന് കെ.പി.എ.സി ലളിത പറയുന്നു.ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീർ സാറിനെക്കാ
സിനിമ മേഖലയിൽ തങ്ങൾക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നിൽ തുറന്ന് പറയാൻ ഹോളിവുഡിൽ തുടക്കമിട്ടതാണ് മീ ടൂ ക്യാമ്പയിൻ. ഇതിന്റെ അലയൊലികൾ ബോളിവുഡ് അടക്കമുള്ള സിനിമാ മേഖലയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കാസ്റ്റിങ് കൗച്ച് എന്ന രീതി മലയാള സിനിമയിലടക്കം നിലനില്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുകളും പല നടിമാരും വ്യക്തമാക്കി കഴിഞ്ഞതുമാണ്. പുരുഷാധിപത്യവും നടിമാർക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയിൽ പണ്ടേ നിലനിന്നിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി കെ.പി.എ.സി ലളിത.കേരളകൗമുദി ഫ്‌ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളായ കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തൽ.
അടൂർഭാസി എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും ഹാസ്യസമ്രാട്ടിൽ നിന്നാണ് തനിക്ക് ഓർക്കാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത അനുഭവങ്ങൾ നേരിടേണ്ടി വന്നതെന്ന് കെ.പി.എ.സി ലളിത പറയുന്നു.ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീർ സാറിനെക്കാൾ സ്വാധീനവും പ്രാപ്തിയും അടൂർഭാസിക്കുണ്ടായിരുന്നുവെന്നും നടി ഓർക്കുന്നു.
അടൂർ ഭാസിച്ചേട്ടനാണ് എന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയാം. ഒരുദിവസം രാത്രി എട്ട് മണി ആയപ്പോൾ വീട്ടിൽ കയറിവന്നു. അന്ന് വർക് ഇല്ലാത്ത ദിവസമായിരുന്നു. പിറ്റേന്ന് ഞങ്ങൾ രണ്ടുപേരും കൂടി അഭിനയിക്കുന്ന മാധവിക്കുട്ടി എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ട്. കൃഷ്ണൻ എന്ന ഡ്രൈവറുമുണ്ടായിരുന്നു ഒപ്പം. എന്റെ ജോലിക്കാരിയും സഹോദരൻ രാജനുമുണ്ട് അവിടെ. രണ്ട് ബോട്ടിലുമായാണ് ഇയാൾ വന്നത്. അകത്ത് കയറിയിരുന്ന് മദ്യപാനം തുടങ്ങി. അന്ന് പുള്ളി സിനിമാലോകം അടക്കിവാണിരുന്ന കാലമാണ്. നസീർ സാറിന് പോലും അങ്ങനെയൊരു സ്ഥാനം ഉണ്ടായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.
പല പടങ്ങളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഞാൻ ആരോടും പരാതി പറയാൻ പോയിട്ടില്ല. കാരണം അതുകൊണ്ട് കാര്യമൊന്നും ഉണ്ടാവില്ല. ഇദ്ദേഹത്തിന്റെ കൂടെ ഞാൻ വേണ്ട, വേണമെന്നുണ്ടെങ്കിൽ പറയുന്ന കാര്യങ്ങളൊക്കെ അനുസരിച്ച് കൂടെ നിൽക്കണം. ഈ പറഞ്ഞ ദിവസം ഒരു കോംപ്രമൈസിന് വന്നതായിരുന്നു. ഒരു പത്തുമണി ആയപ്പോഴേക്ക് അയാൾ ബോധമില്ലാത്ത അവസ്ഥയിലെത്തി. വെളുപ്പിന് നാല് മണി വരെ ഞങ്ങൾ പുറത്തിരുന്നു. അവസാനം ഞാനും അനിയൻ രാജനും കൂടി ബഹദൂർക്കയുടെ വീട്ടിലേക്ക് നടന്നുപോയി. കാര്യം പറഞ്ഞപ്പോൾ ബഹദൂർക്ക ഞങ്ങളെയും കയറ്റി കാർ ഓടിച്ച് വന്നു. ഇങ്ങേരെ ആ കാറിൽ കയറ്റിവിട്ടു.
ഇത് വല്ലതും ഇന്നാണ് നടക്കുന്നതെങ്കിൽ എന്തുണ്ടാവും? അന്ന് ചലച്ചിത്ര പരിഷത് എന്നപേരിൽ സിനിമാക്കാരുടെ ഒരു സംഘടനയുണ്ടായിരുന്നു. ഉമ്മർ ആയിരുന്നു സെക്രട്ടറി. പിന്നീട് ഒരുപാട് സിനിമകളിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്. മേക്കപ്പ് ഇട്ടുകൊണ്ട് നാല് മണി വരെ ഇരുന്ന ദിവസങ്ങളുണ്ട്, പിന്നീട് ഒഴിവാക്കും. അവസാനം എന്തെങ്കിലും പോംവഴി കാണണമെന്ന് ഞാൻ തീരുമാനിച്ചു.
ഹരിഹരന്റെ അടിമക്കച്ചവടം എന്ന സിനിമ വന്നു. അതിൽ ഞാനും ഇയാളുമാണ് രണ്ട് പ്രധാന കഥാപാത്രങ്ങൾ. ഒരു ചായക്കടക്കാരനും അയാളുടെ ഭാര്യയും. ആരാണ് ഒപ്പം അഭിനയിക്കുന്നതെന്ന് ഇയാൾ ചോദിക്കുന്നുണ്ട്. തലേദിവസം വരെ ഹരൻ സാറും നിർമ്മാതാവ് ഗംഗാധരനും ഞാനാണ് ആ വേഷത്തിലേക്കെന്ന് പറഞ്ഞില്ല. അവസാനം പറഞ്ഞു കെപിഎസി ലളിതയാണെന്ന്. അവരാണെങ്കിൽ എനിക്ക് ശരിയാവില്ല, മൂഡൗട്ട് ആവുമെന്ന് പറഞ്ഞു. പക്ഷേ ഇവർ പക്ഷേ അടൂർഭാസിയെ ഒഴിവാക്കി. പകരം ബഹദൂർക്കയെ ആ വേഷം ഏൽപ്പിച്ചു.
ഇതിനെക്കുറിച്ച് ഒരു പരാതി എഴുതിയാൽ ഒപ്പിട്ട് തരാമോ എന്ന് ഹരൻ സാറിനോടും പ്രൊഡ്യൂസറോടും ഞാൻ ചോദിച്ചു. രണ്ടുപേരും ഒപ്പിട്ടു. ആ പരാതി ഞാൻ ചലച്ചിത്ര പരിഷത്തിൽ കൊണ്ടുക്കൊടുത്തു. രാത്രി ഉമ്മുക്ക (ഉമ്മർ) എന്നെ വിളിച്ചു. നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചു. കുറേയായി സഹിക്കുന്നതിനാലാണ് പരാതി നൽകിയതെന്നും എന്തെങ്കിലും നടപടി എടുക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞു. നട്ടെല്ലില്ലാത്തവർ അവിടെയിരുന്നാൽ ഇങ്ങനെയേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് നിന്ന് പൊരുതി. പക്ഷേ ഹരിഹരൻ ഉൾപ്പെടെയുള്ളവർ ഒപ്പം നിന്നു.
അന്ന് തുടങ്ങിയതാണ് ഇയാളുടെ അധ:പതനം. പിന്നങ്ങോട്ട് അങ്ങനെ സിനിമകൾ കുറഞ്ഞു, അസുഖങ്ങൾ വന്നു. ആശുപത്രിയിൽ കിടന്ന സമയത്തു കാണാൻ ചെന്ന എന്നോട് ചോദിച്ചത് എന്തിനാ വന്നേ എന്നാണെന്നുംകെപിഎസി ലളിത പറഞ്ഞവസാനിപ്പിക്കുന്നു