ഷിക്കാഗൊ: യു.എസ്. പ്രതിനിധി സഭയിൽ രണ്ടു വർഷത്തെ കാലാവധിപൂർത്തീകരിക്കുന്ന ചിക്കാഗൊയിൽ നിന്നുള്ള പ്രതിനിധിയും, ഇന്ത്യൻവംശജനുമായ രാജകൃഷ്ണമൂർത്തി വീണ്ടും മത്സരിക്കുന്നതിനുള്ളനാമനിർദ്ദേശപത്രിക നവം.27ന് സമർപ്പിച്ചു. ഡമോക്രാറ്റിക്ക് പ്രൈമറിതിരഞ്ഞെടുപ്പിൽ കൃഷ്ണമൂർത്തി വിജയിച്ചാൽ മാത്രമേ 2018 ൽനടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെനേരിടുന്നതിനുള്ള അർഹത ലഭിക്കുക. രാജാ കൃഷ്ണമൂർത്തിക്കെതിരെമത്സരിക്കുന്നതിനുള്ള അർഹതക്കായി റിപ്പബ്ലിക്കൻ പാർട്ടിയിൽ രണ്ടുഇന്ത്യൻ വംശജരാണഅ പ്രൈമറിയിൽ ഏറ്റുമുട്ടുന്നത്.

റിപ്പബ്ലിക്കൻ ഹിന്ദു കൊയലേഷന്റെ പിന്തുണയോടെ മത്സരിക്കുന്നതിന്തയ്യാറെടുക്കുകയാണ് വന്ദന ജിഗൻ. വന്ദന ജിഗന്റെ റിപ്പബ്ലിക്കൻ എതിരാളിമറ്റൊരു ഇന്ത്യൻ വംശജനായ ജിതേന്ദ്ര ഡിഗൻകരാണ്. 2016 നവംബറിൽനടക്കുന്ന പ്രൈമറിയിൽ രാജാകൃഷ്ണമൂർത്തിക്ക് ഡമോക്രാറ്റിക്ക്
പാർട്ടിയിൽ നിന്നും സ്ഥാനാർത്ഥി ഉണ്ടാകുകയില്ലെന്നാണ്കരുതപ്പെടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ വന്ദന ഈഴ്ചയാണ്സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെങ്കിൽ നവംബർ ആദ്യവാരം തന്നെജിതേന്ദ്ര പ്രവർത്തനം ആരംഭിച്ചിരുന്നു. ഷിക്കാഗൊയിൽ നിന്നും യു.എസ്.പ്രതിനിധി സഭയിലേക്ക് വിജയിക്കുന്നതു ഈ മൂവരിൽ ഒരാളായിരിക്കും എന്ന്ഉറപ്പായിട്ടുണ്ട്.