കോഴിക്കോട്: തന്നെ വ്യക്തിഹത്യ നടത്തി മുസ്ലീലീഗ് നേതാവ് കെ.എം ഷാജി എംഎ‍ൽഎ നടത്തിയ പ്രസംഗത്തിനെതിരെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി ജലിൽ നടത്തിയ ഫേസ്‌ബുക്ക് പ്രതികരണം വൈറലാവുന്നു.ലീഗ് വിട്ട് സിപിഎം സഹയാത്രികാനാവുകയും പിന്നീട് എംഎ‍ൽഎയും മന്ത്രിയുമായ ജലീൽ, ലീഗ് നടത്തിയ കൊലപാതങ്ങളുടെ എണ്ണം നിയമസഭയിൽ എടുത്തപറഞ്ഞതാണ് ആഴീക്കോട് എംഎ‍ൽഎ കൂടിയായ കെ.എം ഷാജിയെ പ്രകോപിപ്പിച്ചത്.ഇങ്ങനെ പറയുന്ന ജലീൽ തന്നെ കൊലയാളിയാണെന്നും, മുമ്പ് ഡ്രൈവിങ്ങ് പഠിക്കുമ്പോൾ വണ്ടിയിടപ്പിച്ച് ഒരാളെ കൊല്ലുകയും തുടർന്ന് ലീഗ് ഓഫീസിൽ അഭയം തേടിയ വ്യക്തിയാണെന്നുമാണ് ഷാജി തട്ടിവിട്ടത്.

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരിച്ച ജലീൽ അങ്ങനെയൊരു സംഭവംപോലുമി്‌ല്ലെന്ന് വിശുദ്ധ ഖുർആനെ സാക്ഷ്യപ്പെടുത്തി ആണയിടുന്നു. ചിലപ്പോൾ 25വർഷംമുമ്പ് താൻ സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചതാണ് ഷാജി പറയുന്നതെങ്കിൽ അതിൽ താൻ പ്രതിയല്ല. വണ്ടിയുടെ ഉടമയും ഡ്രൈവറും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവരോട് ചോദിച്ച് ആർക്കും സത്യം ബോധ്യപ്പെടാം. ലീഗുകാർ കൊന്ന് തള്ളിയ 44 സഹോദരങ്ങളുടെ ബന്ധുക്കൾ ഇതുപോലെ പറയുമോ എന്ന് ചോദിക്കുന്ന ജലീൽ,കൊലപാതകങ്ങളേക്കാൾ വലിയ അപരാധമാണ് കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമമെന്നും ചൂണ്ടിക്കാട്ടുന്നു.

ജലീലിന്റെ പോസ്റ്റിന്റെ പൂർണരുപം ഇങ്ങനെ:

എന്റെ പഴയ സഹപ്രവർത്തകൻ കെ.എം. ഷാജി MLA എനിക്കെതിരെ പച്ചക്കള്ളം എഴുന്നള്ളിച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത് ഇന്നലെയാണ് . ഞാൻ ഡ്രൈവിങ് പഠിക്കുമ്പോൾ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ ലൈസസുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും , ഇതിനായി പേടിച്ചരണ്ട് ലീഗാഫീസിലേക്ക് ഓടിച്ചെന്നെുമാണ് അദ്ദേഹം പറഞ്ഞത് .

വിശുദ്ധ ഖുർആൻ സാക്ഷി ; ഈയുള്ളവൻ ഡ്രൈവിങ് പഠിക്കുമ്പോൾ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാൾ മരണപ്പെടുകയോ , കേസിൽ നിന്ന് രക്ഷപ്പെടാർ ലൈസൻസുള്ള വേറെ ഒരാളെ പ്രതിസ്ഥാനത്താക്കി ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽനിന്ന് ഊരിപ്പോരുകയോ , ഈ ആവശ്യത്തിനായി എവിടെയെങ്കിലുമുള്ള ലീഗാഫീസിൽ ഓടിയത്തെുകയോ ചെയതിട്ടില്ല .
ഇരുപത്തിയഞ്ച് വർഷം മുമ്പ് ഞാൻ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു ടാക്‌സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് അപകടത്തൽപെട്ട് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനായ സഹോദരൻ മരണപ്പെട്ട സംഭവമാകാം ഇങ്ങിനെയൊരു കഥ മെനയാൻ ഷാജിയെ പ്രേരിപ്പിച്ചത് . ആ വണ്ടിയുടെ ഉടമസ്ഥൻ മുറിച്ചാൽ പച്ചയെന്ന് നാട്ടുകാർ പറയുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്പള്ളി ചെറിയ മമ്മു ഗുരുക്കളാണ് . ഡ്രൈവർ അവിടുത്തുകാരൻ തന്നെയായ കുഞ്ഞിപ്പയായിരുന്നു . തൽസംബന്ധമായ കേസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത് . സംശയമുള്ളവർക്ക് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ് .

വിമർശനത്തിന് എന്നോടെന്നല്ല ആരോടും സാമാന്യമായി പുലർത്തണ്ട മര്യാദ ഷാജി പുലർത്താറില്‌ളെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്ന ആർക്കും ബോധ്യമാകും . അവാസ്തവങ്ങൾ ചേരുവ ചേർത്ത് എതിർപക്ഷത്ത് നിൽക്കുന്ന സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ (എന്നെയല്ല) കടിച്ച്കീറുന്ന 'കാടൻ സ്‌റ്റൈൽ' ലീഗിൽ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലന്നൊണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . അത്തരം അതിരുകടന്ന അസഭ്യവർഷങ്ങളൊന്നും അധികകാലം നീണ്ടുനിൽക്കില്ല . എനിക്കൊരു പാർട്ടിയില്ലെന്നെ് സ്ഥാപിക്കാനെന്ന വ്യാജേന വ്യംഗ്യമായി തന്തയില്ലെന്നെ് വരെ പറഞ്ഞ് വെക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തിൽ അദ്ദേഹം . ഞാനെന്റെ പ്രസംഗത്തിലോ എഴുത്തിലോ ഷാജിക്കെതിരെ എന്നല്ല ഒരാൾക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച് ഒരു പദപ്രയോഗവും നടത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ട് .

ലീഗിനെതിരെ സഭയിൽ ഞാൻ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കിൽ ഒരേഒരു കാര്യമേ എനിക്കു അനുബന്ധമായി ചോദിക്കാനുള്ളു . ലീഗുകാരല്ല തങ്ങളുടെ പിതാവിനെ , ഭർത്താവിനെ , സഹോദരനെ , മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികൾക്ക് നിയമ സഹായം ചെയത ്‌കൊടുത്ത് സഹായിച്ചതെന്നും മണ്ണാർക്കാട്ടെ ഹംസയുടെയും നൂറുദ്ദീന്റെയും കുടുംബം പറയുമെങ്കിൽ , കുനിയിലെ അബൂബക്കറിന്റെയും ആസാദിന്റെയും ഭാര്യമാർ പറയുമെങ്കിൽ , ഓമശ്ശേരിക്കാരായ കെ.ടി.സി അബ്ദുൽഖാദറിന്റെ ബന്ധുക്കൾ പറയുമെങ്കിൽ, കുണ്ടൂർ കുഞ്ഞുവിന്റെ സഹോദരങ്ങൾ പറയുമെങ്കിൽ , ചാവക്കാട് മുനിസിപ്പൽ ചെയർമാനായിരിക്കെ കൊല്ലപ്പെട്ട വൽസന്റെ മക്കൾ പറയുമെങ്കിൽ , നാദാപുരത്തെ ഷിബിന്റെ അച്ഛൻ പറയുമെങ്കിൽ സമൂഹ മാധ്യമങ്ങളിൽ വന്ന 44 സഹോദരന്മാരെ കൂടാതെ വയനാട്ടിലെ എസ്റ്റേറ്റ് സമരത്തിൽ വധിക്കപ്പെട്ട കുഞ്ഞിപ്പയുൾപ്പടെയുള്ളവരുടെ ബന്ധുമിത്രാതികൾ പറയുമെങ്കിൽ , ബോംബ് നിർമ്മാണത്തിനിടെ സ്‌പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മരിച്ച നരിക്കാട്ടേരിയിലെ അഞ്ച് ചെറുപ്പക്കാരുടെ രക്ഷിതാക്കൾ അവരാരും യൂത്ത്‌ലീഗ് പ്രവർത്തകരായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാം . ഇതിനൊന്നും ലീഗ് പാർട്ടിയോ നേതാക്കളോ ഉത്തരവാദിയല്ലന്നൊണ് വാദമെങ്കിൽ CPM പ്രവർത്തകർ പ്രതികളായ കൊലപാതക കേസുകളൽ CPM പാർട്ടിയും അതിന്റെ നേതാക്കളും എങ്ങിനെയാണ് ഉത്തരവാദികളാവുക ? ലീഗിനും കോൺഗ്രസ്സിനും ബിജെപിക്കും അയ്‌രണ്ട് പതിനഞ്ചും CPM ന് മാത്രം അയ്‌രണ്ട് പത്തുമാകുന്നത് ഏത് 'അളവോമീറററിന്റെ' അടിസ്ഥാനത്തിലാണ് ?

കൊലപാതകങ്ങൾ ഏത് പാർട്ടിക്കാർ നടത്തിയാലും മഹാപരാധമാണ് . ഒരു ന്യായീകരണവും അതിനില്ല . കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ് . ഒരു തെറ്റ് മറ്റൊരു തെറ്റിനും പരിഹാരമാവില്ലന്നെ് ഇനിയെങ്കിലും നാം തിരിച്ചറിയുക.. (''സിറാജ് ' പത്രത്തിൽ വന്ന വാർത്തയാണ് ഇമേജായി കൊടുത്തിട്ടുള്ളത് ).