- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാനിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകളോ? കുവൈറ്റിൽ നവംബർ 25 മുതൽ കാലാവസ്ഥാ മാറ്റമെന്ന് പ്രവചനം; അസുഖങ്ങൾക്ക് സാധ്യത; ജനങ്ങൾ മുൻകരുതലെടുക്കാനും നിർദ്ദേശം
കുവൈറ്റിൽ വരാനിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകളെന്ന് സൂചന. രാജ്യത്ത്‌നവംബർ 25 മുതൽ പ്രകടമായ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്നാണ് പ്രമുഖ കാലാവസ്ഥ പ്രവചകനും ഗോള നിരീക്ഷകനുമായ ഡോ. സാലിഹ് അൽ ഉജൈരി പ്രവചിച്ചിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ നവംബർ മാസാവസാനത്തോടെ രാജ്യം അതിശൈത്യം പിടിമുറുക്കും. രാജ്യത്തു വേനൽ ചൂടിന് ശമനം വന്നിട്ടുണ്ടെങ്കിലും നഗര പ്രദേശങ്ങൾ തണുത്തു തുടങ്ങിയിട്ടില്ല .അടുത്ത ഏതാനും ആഴ്ചകൾ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്നാണു സാലിഹ് അൽ ഉജൈരിയുടെ നിരീക്ഷണം. നവംബറിലെ അവസാന ആഴ്ച മുതലായിരിക്കും അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയും. രാജ്യം ശൈത്യകാലത്തിലേക്കു വഴിമാറുന്നതിന്റെ മുന്നോടിയായി അടുത്ത മാസം പകുതിയോടെ സാമാന്യം ശക്തമായ മഴയുണ്ടാകും. കഴിഞ്ഞ ഒരാഴ്ചയായി നിലനിൽക്കുന്ന മിതമായ കാലാവസ്ഥ ചൊവാഴ്ച വരെ തുടരുമെന്നും ഉജൈരി പറഞ്ഞു ബുധനാഴ്ചമുതൽ ശീതക്കാറ്റ് അടിച്ചു വീശാനും ഇത് മൂലം അന്തരീക്ഷ ഊഷ്മാവ് കുറയാനുംസാധ്യതയുണ്ട് . ഋതുഭേദത്തിന്റെ ഭാഗമായി അലർജി, , തുമ്മൽ പോലുള്ള അസുഖങ്ങൾക്കുള്ള സ
കുവൈറ്റിൽ വരാനിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകളെന്ന് സൂചന. രാജ്യത്ത്‌നവംബർ 25 മുതൽ പ്രകടമായ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്നാണ് പ്രമുഖ കാലാവസ്ഥ പ്രവചകനും ഗോള നിരീക്ഷകനുമായ ഡോ. സാലിഹ് അൽ ഉജൈരി പ്രവചിച്ചിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ നവംബർ മാസാവസാനത്തോടെ രാജ്യം അതിശൈത്യം പിടിമുറുക്കും.
രാജ്യത്തു വേനൽ ചൂടിന് ശമനം വന്നിട്ടുണ്ടെങ്കിലും നഗര പ്രദേശങ്ങൾ തണുത്തു തുടങ്ങിയിട്ടില്ല .അടുത്ത ഏതാനും ആഴ്ചകൾ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്നാണു സാലിഹ് അൽ ഉജൈരിയുടെ നിരീക്ഷണം. നവംബറിലെ അവസാന ആഴ്ച മുതലായിരിക്കും അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയും. രാജ്യം ശൈത്യകാലത്തിലേക്കു വഴിമാറുന്നതിന്റെ മുന്നോടിയായി അടുത്ത മാസം പകുതിയോടെ സാമാന്യം ശക്തമായ മഴയുണ്ടാകും.
കഴിഞ്ഞ ഒരാഴ്ചയായി നിലനിൽക്കുന്ന മിതമായ കാലാവസ്ഥ ചൊവാഴ്ച വരെ തുടരുമെന്നും ഉജൈരി പറഞ്ഞു ബുധനാഴ്ചമുതൽ ശീതക്കാറ്റ് അടിച്ചു വീശാനും ഇത് മൂലം അന്തരീക്ഷ ഊഷ്മാവ് കുറയാനുംസാധ്യതയുണ്ട് . ഋതുഭേദത്തിന്റെ ഭാഗമായി അലർജി, , തുമ്മൽ പോലുള്ള അസുഖങ്ങൾക്കുള്ള സാധ്യത ഏറെയാണ്. ഇക്കാര്യം കണക്കിലെടുത്ത് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും സാലിഹ് അൽ ഉജൈരി നിർദേശിച്ചു.