തിരുവനന്തപുരം: സാന്‍ ഫെര്‍ണാണ്ടോയ്ക്ക് പിന്നാലെ വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്കു കപ്പലെത്തും. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കൊളംബോയില്‍ നിന്നാണ് ഈ ചരക്കു കപ്പല്‍ വിഴിഞ്ഞത്ത് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലില്‍ നങ്കൂരമിട്ടിട്ടുണ്ട്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ ഉച്ചയ്ക്ക് ഒരു മണിയോടെ തുറമുഖം വിടും. ഇതിനുശേഷമാകും മറീന്‍ അസറിന്റെ ബര്‍ത്തിങ്.

സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് 1930 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്‌നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്‌നറുകള്‍ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞം തീരത്തേക്ക് എത്തിയത്.