- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ശബരിമല വിഷയത്തിൽ വിശ്വാസങ്ങളുംആചാരങ്ങളും സംരക്ഷിക്കപ്പെടണം- മഹിമ
ന്യൂയോർക്ക്: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്ന മലയാളി ഹിന്ദു മണ്ഡലം ( മഹിമ ) . ഇത് സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ദൗർഭാഗ്യകരമാണെന്നു മഹിമ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. വിശ്വാസവും നിയമവും വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പർശിക്കുന്നത്. ഓരോ മതവിഭാഗവും എങ്ങനെയാണ് ആരാധനാ ക്രമങ്ങൾ നടത്തേതെന്ന് ഭരണഘടനയിൽ പറയുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഭരണഘടന നൽകുന്നത്. ആചാരാനുഷ്ഠാനങ്ങൾ അത് ഏതു മതവിഭാഗത്തിന്റേതായാലും നിയമപുസ്തകങ്ങൾ പരിശോധിച്ച് തീർപ്പ് കൽപ്പിക്കേണ്ട ഒന്നല്ല. വിശ്വാസ സമൂഹത്തെ തീരെ അവഗണിച്ചു അവരുടെ മനസിനെ വ്രണപ്പെടുത്തുന്ന രീതിയിലും ഈ വിഷയം കൈകാര്യം ചെയ്യുന്നത് കൂടുതൽ സംഘർഷം ഉണ്ടാക്കാനേ ഉതകു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി യുവതികൾക്ക്് നിയന്ത്രണങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്. വിശ്വാസികളായ യുവതികളാരും ശബരിമലയ്ക്ക്
ന്യൂയോർക്ക്: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്ന മലയാളി ഹിന്ദു മണ്ഡലം ( മഹിമ ) . ഇത് സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ദൗർഭാഗ്യകരമാണെന്നു മഹിമ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. വിശ്വാസവും നിയമവും വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പർശിക്കുന്നത്. ഓരോ മതവിഭാഗവും എങ്ങനെയാണ് ആരാധനാ ക്രമങ്ങൾ നടത്തേതെന്ന് ഭരണഘടനയിൽ പറയുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഭരണഘടന നൽകുന്നത്. ആചാരാനുഷ്ഠാനങ്ങൾ അത് ഏതു മതവിഭാഗത്തിന്റേതായാലും നിയമപുസ്തകങ്ങൾ പരിശോധിച്ച് തീർപ്പ് കൽപ്പിക്കേണ്ട ഒന്നല്ല. വിശ്വാസ സമൂഹത്തെ തീരെ അവഗണിച്ചു അവരുടെ മനസിനെ വ്രണപ്പെടുത്തുന്ന രീതിയിലും ഈ വിഷയം കൈകാര്യം ചെയ്യുന്നത് കൂടുതൽ സംഘർഷം ഉണ്ടാക്കാനേ ഉതകു.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി യുവതികൾക്ക്് നിയന്ത്രണങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്. വിശ്വാസികളായ യുവതികളാരും ശബരിമലയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തെയോ , ക്ഷേത്ര വിശ്വാസത്തെയോ മാനിക്കാത്തത്ത ചിലർ വിവാദങ്ങൾ ഉണ്ടാക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന പേരിൽ പ്രചരണം നടത്തുകയുമാണ്. പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവർ, തങ്ങൾ തെറ്റിധരിക്കപ്പെട്ടു എന്നു പറഞ്ഞ് ക്ഷമാപണം നടത്തിയത് ശ്രദ്ധേയമാണ്. ഇവരെ തെറ്റിധരിപ്പിച്ചത് ആരെന്നറിയണം.
അമ്മമാരും സഹോദരിമാരും ആരുടെയും ആഹ്വാനമില്ലാതെ തെരുവിലിറങ്ങി നടത്തുന്ന നാമ ജപ യാത്രകൾ വിശ്വാസത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നത്്. ഇത് കണ്ടില്ലന്ന് നടിക്കാൻ ബന്ധപ്പെട്ടവർക്കാവില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയാതെ ബദൽ മാർഗ്ഗം തേടിയ സംഭവങ്ങൾ നിരവധിയുണ്ട്്്. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ അത്യധ്വാനം ചെയ്യുന്നതിനു പകരം വിശ്വാസികളായ ഹിന്ദുക്കൾക്കു ശബരിമലയിൽ പോയി തൊഴാൻ സൗകര്യമൊരുക്കുകയാണ് വേണ്ടത്.
ഇന്ന് കാണുന്ന പലാചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടങ്ങളിലെ മനുഷ്യ നിർമ്മിതമാണ്. കാലാനുസൃതമായ മാറ്റങ്ങൾക്ക് എന്നും തയ്യാറായിട്ടുള്ള സമൂഹമാണ് ഹൈന്ദവ സമൂഹം. സമൂഹത്തിനുള്ളിൽ നിന്നുതന്നെ ആവശ്യം ഉയരുകയും ബന്ധപ്പെട്ടവർ തീരുമാനം എടുക്കുകയുമായിരുന്നു. നിയമമോ കോടതിയോ പറഞ്ഞിട്ടല്ല വിശ്വാസപരമായ വിഷയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. അത് തുടരാനുള്ള ആന്തരികബലം ഇന്നും ഹൈന്ദവ സമൂഹത്തിനുണ്ട്.
ക്ഷേത്രങ്ങൾ പൊതു സ്വത്താണെന്ന നിലപാട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ആരാധനയ്ക്കപ്പുറം കലയും പഠനവും എല്ലാം നിറഞ്ഞുനിന്ന ക്ഷേത്രങ്ങളെ മതിൽക്കെട്ടിനുള്ളിൽ അടക്കി നിർത്താൻ വിശാല മനസ്സുള്ള ഹിന്ദു സമൂഹം മുതിർന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഹിന്ദുവിന്റേതല്ല, പൊതുസ്വത്താണെന്ന വാദം അപ്രസക്തമാണ്. ക്ഷേത്രം പൊതു സ്വത്തല്ലെന്നും അത് ഹൈന്ദവ വിശ്വാസികളുടേതു മാത്രമാണെന്നും മഹിമ ഭാരവാഹികളായ രഘു നായർ (പ്രസിഡന്റ് ) സുരേഷ് ഷൺമുഖം ( സെക്രട്ടറി ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിവാദത്തിനു പിന്നിൽ ശബരിമല ക്ഷേത്രത്തിന്റെ തകർച്ചയും ഹിന്ദു സമൂഹത്തെ അവഹേളിക്കലുമാണ് ലക്ഷ്യമെന്നു കരുതായാൽ തെറ്റു പറയാനാവില്ല. തീർത്ഥാടനകാലത്ത്് തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്നത് യാഥൃശ്ചികമെന്നു കരുതാനുമാവില്ല. ശബരിമല വിഷയം പോലെ തന്നെ ഹിന്ദുവിന്റെ ഓരോ ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തു വാർത്തകളിൽ നിലനിറുത്തി ഹൈന്ദവ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ വിവിധ കോണുകളിൽ നിന്നും കാലങ്ങളായി നടക്കുന്ന സംഘടിത ശ്രമങ്ങളെ ചെറുത്തു തോൽപിക്കേണ്ടതുണ്ടെന്നും മഹിമ ഭാരവാഹികൾ അറിയിച്ചു.