ഓർലാന്റോ, ഫ്ളോറിഡ : ഇന്ന് പ്രവാസി മലയാളികളിൽ പലർക്കും മലയാളം എഴുതുവാനോ വായിക്കുവാനോ അറിയില്ല എന്നതാണ് മലയാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മലയാളം പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാതാപിതാക്കൾ അകന്നുമാറുമ്പോഴാണ് മലയാളം മലയാളി കുട്ടികൾക്ക് നാവിന് വഴങ്ങാതെ വരിക. പഴയ അമേരിക്കൻ കുടിയേറ്റക്കാരുടെ കുട്ടികൾ മലയാളത്തിൽ നിന്നും അകന്നു പോകുകയും, പിന്നീടുവന്ന തലമുറ വഴുതി മാറുന്ന കാഴ്ചകൾ കാണുകയും, എന്നാൽ പുതുതലമുറയിൽ ഇതാവർത്തിക്കാതിരിക്കാനും വേണ്ടിയാണ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ മെമ്പേഴ്സ്, ആദ്യകാല ഓർലാന്റോ മലയാളായി ആയ ഡോ .അഗസ്റ്റിൻ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്

പ്രവാസി മലയാളികൾ മലയാളത്തെ തള്ളി കളയുമ്പോൾ , ഇത്തരം സന്ദർഭങ്ങളിൽ ഇൻഡയിലെ മറ്റു സംസ്ഥാനത്തെ ആളുകളുടെ മാതൃഭാഷാ സ്നേഹത്തേയും , ഭാഷാഭിമാന ത്തെ നമിക്കുകതന്നെ വേണം. ലോകത്തിന്റെ ഏതു കോണിൽ പോയാലും അവർക്ക് മാതൃഭാഷ ജീവനിൽ നിന്നും ജീവിതത്തിൽ നിന്നും വേറിട്ടതല്ല എന്നും മലയാളം പ്രോഗ്രാം പ്രിൻസിപ്പൽ തോമസ് പാപ്പാളി അഭിപ്രായപ്പെട്ടു .

മലയാളം മറക്കുന്ന മലയാളികൾ എന്നുപറയുമ്പോൾ പെറ്റമ്മയെ മറക്കുന്ന മക്കളെന്നാണർത്ഥം. മലയാളികളുടെ മാതൃഭാഷയായ മലയാളം ഇന്ന് മലയാളികളാൽത്തന്നെ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് നമുക്ക് കാണാനാവുക എന്നും ആയതിനാൽ നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കണമെന്നും ട്രസ്റ്റി ജിബി ചിറ്റേടം പറഞ്ഞു. സെപ്റ്റംബർ 3 ഞായറാഴ്ച ആദ്യ മലയാളം ക്ലാസിനു തുടക്കം കുറിക്കാൻ ജൂലൈ 23 സൺഡേ വിശുദ്ധ കുർബാനക്ക് ശേഷം , ഇടവക വികാരി ഫാ. കുര്യാക്കോസ് വാടനയുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.

'എനി ക്ക് മലയാലം റെറ്റ് ചെയ്യാനോ, റീഡ് ചെയ്യാനോ അരിയില്ല' എന്നഭിമാനിച്ച് കൊണ്ടാണ് പ്രവാസിമലയാളികൾ കുട്ടികളെ എപ്പോൾ വളർത്തുന്നത് എന്നും, ആയതിനാൽ അതിൽ നിന്നും വ്യസ്തമായിരിക്കണം നമ്മുടെ സമൂഹം എന്നും , അതുപോലെ ഏതു നല്ലൊരു തുടക്കം ആകട്ടെ അന്നും യോഗത്തിൽ കൂടിയ പതിനഞ്ചോളം വരുന്ന ഭാഷാ പ്രേമികൾ അഭിപ്രായപെടുകയും , ചിട്ടയായി ക്രമപ്പെടുത്തിയ പാഠ്യപത്യതികൾക്കു നേതൃത്വം കൊടുക്കാൻ പ്രിൻസിപ്പൽ ആയി തോമസ് പാപ്പാളി , വൈസ് പ്രിൻസിപ്പൽ ആയി നിർമല തെക്കേടം എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ദൃശ്യ മാധ്യമങ്ങളിലൂടെ പേരെടുത്ത കേരളത്തിൽ ജനിച്ച പ്രമുഖ മലയാളികൾ ,മലയാളത്തെ ഇംഗ്ലീഷിൽ എഴുതി മലയാളത്തിൽ ഉച്ചരിക്കുന്നു എന്നതറിയുമ്പോൾ ചുരുങ്ങിയ പക്ഷം നാം ഒന്നു ഞെട്ടേണ്ടതെങ്കിലുമാണ്. മറിച്ച് നാം ചെയ്യുന്നത് അത്യധികം ആരാധനയോടെ അവരുടെ വാക്സാമര്ത്ഥ്യത്തെ വാനോളം പുകഴ്‌ത്തുകയാണ്. അതൊക്കെ മാറി നമ്മുടെ കുട്ടികൾ അവർക്കൊരു മാതൃക ആയിരിക്കണമെന്നും , അതായിരിക്കണം നമ്മുടെ പല ലക്ഷ്യങ്ങളിൽ ഒന്ന് എന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. .മലയാളം പഠിപ്പിക്കാൻ ഒരുമടിയും കൂടാതെ മുന്പോട്ടുവന്ന എല്ലാവരെയും , അതുപോലെ അതിനു ചുക്കാൻ പിടിച്ച ഡോ. അഗസ്റ്റിനും നന്ദി പറഞ്ഞുകൊണ്ട് മാതാവിന്റെ അനുഗ്രഹം ഏവർകും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടു യോഗം പിരിഞ്ഞു. മാത്യു ആനാലിൽ അറിയിച്ചതാണിത്.