ഹൂസ്റ്റൺ: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെസമ്മേളനം ഏപ്രിൽ 11-ാം തീയതി വൈകുന്നേരം വെർച്വൽ ആയി (സൂം) ഫ്‌ളാറ്റ്‌ഫോമിൽ നടത്തി. ആരോഗ്യകാരണങ്ങളാൽ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സെക്രട്ടറി ജോർജ് പുത്തൻകുരിശ് യോഗനടപടികൾ നിയന്ത്രിച്ചു. എ.സി ജോർജ് മീറ്റിംഗിൽ മോഡറേറ്ററായിരുന്നു.

ഭാഷാ സാഹിത്യ ചർച്ചയിലെ ആദ്യത്തെ ഇനം ജയിംസ് ചിറതടത്തിൽ എഴുതിയ സദാ
ആചാരം എന്ന കവിതയായിരുന്നു.സ്‌നേഹം വെറുതെയാണുണ്ണി തമസല്ലൊ ജയിക്കുന്നുകരിവീട്ടിയിൽ ഊഞ്ഞാലു കെട്ടിയാടുവാൻകൊതിച്ചൊരാ ശലഭമാം പെൺകൊടി
കരിവീണ മനസ്സുകൾ കരയിച്ചതെത്രയോ കഥകൾഎന്നു തുടങ്ങിയാരംഭിച്ച കവിതയിലെ ഈരടികൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു.ഉച്ചനീചത്വങ്ങൾക്കും, അനീതികൾക്കും, ദുരഭിമാന അതിക്രമങ്ങൾക്കും ചിന്തകൾക്കും ഇന്നുംസമൂഹം കുട പിടിച്ചു കൊണ്ടിരിക്കുകയാണെന്ന ഒരു പരമാർത്ഥതയിലേക്ക് കവി വിരൽ ചൂണ്ടി.
തുടർന്ന് അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലൊഎന്ന ശീർഷകത്തിൽ ജോൺ കുന്തറ പ്രബന്ധംഅവതരിപ്പിച്ചു. സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. പക്ഷെ ആ അവകാശങ്ങൾ ഓരോരാജ്യത്തെയും വ്യവസ്ഥാപിത നിയമങ്ങൾക്ക് അധീനമായിരിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇപ്പോഴും കടിഞ്ഞാണിടുന്ന ചൈന, റഷ്യ, അറബ് രാജ്യങ്ങൾ തുടങ്ങിയവ ഒന്നുമല്ല,നമ്മുടെ മാതൃക. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അതിജീവന - അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കു വിലങ്ങു തടികൾ ആകരുത്. നിങ്ങൾക്ക് ആ വ്യക്തിയുടെ അഭിപ്രായത്തോട് വിയോജിക്കാം, നിരാകരിക്കാം. എന്നാൽ നിങ്ങൾ വിയോജിക്കുന്ന ആ അഭിപ്രായം രേഖപ്പെടുത്താൻ ആവ്യക്തിക്കും അവകാശമുണ്ടെന്ന കാര്യം നിങ്ങൾ അംഗീകരിച്ചേ പറ്റൂ. ചിന്തകനായ വോൾട്ടയർ പറയു
ന്നു.

ഞാൻ നിങ്ങൾ പറയുന്നത് നിരാകരിക്കുന്നു. എന്നാൽ വിയോജിച്ച നിങ്ങളുടെ അഭിപ്രായം
പറയാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ മരണം വരെ പോരാടും' എന്ന്. അമേരിക്കൻ ഭരണഘടനയിലെ ആദ്യത്തെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ഫ്രീഡം ഓഫ്‌സ്പീച്ച്ഫ്രീഡംഓഫ് ഏക്‌സ്പ്രഷനുവേണ്ടിയായിരുന്നു. അമേരിക്കൻ ഭരണഘടനയിലെ ഫസ്റ്റ് അമന്റുമെന്റ്.എന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ എഴുതിചേർത്തിരിക്കുന്നു. എന്നാലിന്നു ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിൽ്രപോലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങു വീഴുന്ന നടപടികൾഉണ്ടാകുന്നുണ്ട്.യോഗത്തിൽ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ,അനിൽ ആഗസ്റ്റിൻ, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എൻ. സാമുവൽ, എ.സി. ജോർജ്ജ്, ജോൺ കുന്തറ,ജയിംസ് ചിരതടത്തിൽ, ജയിംസ് മുട്ടുങ്കൽ, പൊന്നു പിള്ള, ജോർജ്ജ് പുത്തൻകുരിശ്, പൊന്നുപിള്ള, ജോസഫ് തച്ചാറ, അല്ലി നായർ, തോമസ് വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ളതുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.