- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈ.എസ്.ആറായി മമ്മൂട്ടി എത്തിയതിന് പിന്നാലെ എൻ.ടി.ആറായി തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണ; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാഷ്ട്രീയ അംഗത്തിന് സിനിമാ പ്രചരണവുമായി തെലുങ്ക്ദേശം; സിനിമാ യുദ്ധത്തിൽ മമ്മുട്ടിയും ബാലകൃഷ്ണയും നേർക്കു നേർ
ആന്ധ്രാ-തെലുങ്കാന വിഭജനത്തിന് പിന്നാലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാകാൻ വീണ്ടും തെലുങ്ക് ഭൂമി. ആന്ധ്രയിലേയും-തെലുങ്കാനയിലേയും രാഷ്ട്രീയ പോരാട്ടങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും ഇത്തവണ ആ പോരാട്ടം സിനിമയിലേയ്ക്ക് നേരിട്ടെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിക്കു വേണ്ടി എൻ.ടി രാമറാവുവിന്റെ മകൻ ബാലകൃഷ്ണ നായകനായി ഇറങ്ങുന്ന സിനിമയും പ്രതിപക്ഷകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിനു വേണ്ടി മമ്മൂട്ടി നായകനായെത്തുന്ന യാത്ര എന്ന സിനിമയുമാണ് തീയറ്ററുകളിലെത്തുന്നത്. സിനിമയിലൂടെ തങ്ങളുടെ രാഷ്ട്രീയ പ്രചരണം തീർക്കുമ്പോൾ തെലുങ്ക് സിനിമാ ലോകത്തെ രാഷ്ട്രീയ പോരാട്ടം മമ്മൂട്ടിക്കും വെല്ലുവിളിയായിരിക്കുകയാണ്. ആദ്യത്തേത് എൻടിആറിന്റെ ആത്മകഥയാണ്. രണ്ടാമത്തേതു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ആത്മകഥയും. സിനിമ പ്രഖ്യാപിച്ചതു മുതൽ തെലുങ്കു താരമായ ബാലകൃഷ്ണയ്ക്കായിരുന്നു മുൻതൂക്കമെങ്കിൽ ആദ്യ പോസ്റ്ററും ടീസറും പുറത്തുവിട്ടതോടെ മുൻതൂക്കം മമ്മൂട്ടിയുടെ വൈഎസ്ആറി
ആന്ധ്രാ-തെലുങ്കാന വിഭജനത്തിന് പിന്നാലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാകാൻ വീണ്ടും തെലുങ്ക് ഭൂമി. ആന്ധ്രയിലേയും-തെലുങ്കാനയിലേയും രാഷ്ട്രീയ പോരാട്ടങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും ഇത്തവണ ആ പോരാട്ടം സിനിമയിലേയ്ക്ക് നേരിട്ടെത്തിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുൻപ് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിക്കു വേണ്ടി എൻ.ടി രാമറാവുവിന്റെ മകൻ ബാലകൃഷ്ണ നായകനായി ഇറങ്ങുന്ന സിനിമയും പ്രതിപക്ഷകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിനു വേണ്ടി മമ്മൂട്ടി നായകനായെത്തുന്ന യാത്ര എന്ന സിനിമയുമാണ് തീയറ്ററുകളിലെത്തുന്നത്. സിനിമയിലൂടെ തങ്ങളുടെ രാഷ്ട്രീയ പ്രചരണം തീർക്കുമ്പോൾ തെലുങ്ക് സിനിമാ ലോകത്തെ രാഷ്ട്രീയ പോരാട്ടം മമ്മൂട്ടിക്കും വെല്ലുവിളിയായിരിക്കുകയാണ്. ആദ്യത്തേത് എൻടിആറിന്റെ ആത്മകഥയാണ്. രണ്ടാമത്തേതു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ആത്മകഥയും.
സിനിമ പ്രഖ്യാപിച്ചതു മുതൽ തെലുങ്കു താരമായ ബാലകൃഷ്ണയ്ക്കായിരുന്നു മുൻതൂക്കമെങ്കിൽ ആദ്യ പോസ്റ്ററും ടീസറും പുറത്തുവിട്ടതോടെ മുൻതൂക്കം മമ്മൂട്ടിയുടെ വൈഎസ്ആറിനായി. തെലുങ്കുദേശത്തെ ഞെട്ടിച്ചുകൊണ്ടു വൈഎസ്ആർ 2003ൽ മുഖ്യമന്ത്രി പദത്തിലെത്തിയതു മൂന്നു മാസം നീണ്ട പദയാത്രയിലൂടെയാണ്. ആന്ധ്രയിലെ ചൂട് 50 ഡിഗ്രി കടന്ന കാലത്താണു മൂന്നു മാസം അദ്ദേഹം യാത്ര ചെയ്തത്.
അദ്ദേഹത്തിന്റെ മുണ്ട് ഉടുക്കൽ അക്കാലത്തു പ്രശസ്തമായി. പരമ്പരാഗത തെലുങ്കു രീതിയിൽ 'പഞ്ചകെട്ട്' എന്ന പറയുന്ന രീതിയിൽ മുണ്ടുടുത്താണ് വൈഎസ്ആർ യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ ചരമദിനമായിരുന്ന സെപ്റ്റംബർ രണ്ടിനു റിലീസ് ചെയ്ത ടീസറിലെ മമ്മൂട്ടിയുടെ വേഷ, ഭാവങ്ങൾ വൈഎസ്ആറിന്റെ അതേപോലെയായിരുന്നു. സിനിമയിൽ വിവാദ വിഷയങ്ങൾ പലതുമുണ്ടെന്നാണു സൂചന. വൈഎസ്ആറിന്റെ മകൻ ജഗ്മോഹൻ റെഡ്ഡിയുടെ പദയാത്രയും ഹിറ്റായി കഴിഞ്ഞു.