- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മുക്ക വളരെ ഓപ്പണാണ്;എന്തുകാര്യവും പറയാനും അഭിപ്രായങ്ങൾ ചോദിക്കാനും തർക്കിക്കാനും, ബഹളം വയ്ക്കാനും ഒക്കെ പറ്റും; മമ്മൂക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് കാണിക്കേണ്ട സ്ഥലത്ത് മാത്രം; ആത്മാർത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടൻ സിദ്ദിഖ്
സിനിമയിൽ മാത്രമല്ല പുറത്തും സൗഹൃദവും സ്‌നേഹവും നിലനിർത്തുന്നവരാണ് മമ്മൂട്ടിയും സിദ്ധിഖും. പലപ്പോഴും സോഷ്യൽമീഡിയ വഴിയും അഭിമുഖങ്ങളിലൂടെയും സിദ്ദിഖ് മമ്മൂക്കയോടുള്ള തന്റെ അടുപ്പം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോളിതാ മമ്മൂക്കയുമായുള്ള സൗഹൃദത്തേക്കുറിച്ച് സിദ്ദിഖ് എഴുതിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും മമ്മുക്കയുമായി പങ്കുവയ്ക്കാറുണ്ടെന്നാണ് സിദ്ദിഖ് പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: എന്റെ ജീവിതത്തിൽ ഏതൊരു പുതിയ കാര്യം വരുമ്പോഴും ഞാനത് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാർ വാങ്ങിയപ്പോൾ, അല്ലെങ്കിൽ പുതിയ കാർ വാങ്ങുമ്പോൾ ഒക്കെ പറയുമായിരുന്നു. പക്ഷേ, പുതിയ ഒരു ഫ്ളാറ്റ് വാങ്ങിയപ്പോൾ അതിന്റെ ഗൃഹപ്രവേശനചടങ്ങ് മമ്മൂക്കയോട് പറയാൻ ഞാനെങ്ങനെയോ വിട്ടുപോയി. അന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്. ഉച്ചയായപ്പോഴുണ്ട്, മമ്മൂക്ക അതാ കയറി വരുന്നു. ഇതാണ് മമ്മുക്ക. മമ്മൂക്കയുടെ ദീർഘവീക്ഷണത്തിന് എന്റെ ഒരനുഭവം ഉദാഹരണമായി പറയാം. എന്റ
സിനിമയിൽ മാത്രമല്ല പുറത്തും സൗഹൃദവും സ്‌നേഹവും നിലനിർത്തുന്നവരാണ് മമ്മൂട്ടിയും സിദ്ധിഖും. പലപ്പോഴും സോഷ്യൽമീഡിയ വഴിയും അഭിമുഖങ്ങളിലൂടെയും സിദ്ദിഖ് മമ്മൂക്കയോടുള്ള തന്റെ അടുപ്പം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോളിതാ മമ്മൂക്കയുമായുള്ള സൗഹൃദത്തേക്കുറിച്ച് സിദ്ദിഖ് എഴുതിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും മമ്മുക്കയുമായി പങ്കുവയ്ക്കാറുണ്ടെന്നാണ് സിദ്ദിഖ് പറയുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
എന്റെ ജീവിതത്തിൽ ഏതൊരു പുതിയ കാര്യം വരുമ്പോഴും ഞാനത് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാർ വാങ്ങിയപ്പോൾ, അല്ലെങ്കിൽ പുതിയ കാർ വാങ്ങുമ്പോൾ ഒക്കെ പറയുമായിരുന്നു. പക്ഷേ, പുതിയ ഒരു ഫ്ളാറ്റ് വാങ്ങിയപ്പോൾ അതിന്റെ ഗൃഹപ്രവേശനചടങ്ങ് മമ്മൂക്കയോട് പറയാൻ ഞാനെങ്ങനെയോ വിട്ടുപോയി. അന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്. ഉച്ചയായപ്പോഴുണ്ട്, മമ്മൂക്ക അതാ കയറി വരുന്നു. ഇതാണ് മമ്മുക്ക.
മമ്മൂക്കയുടെ ദീർഘവീക്ഷണത്തിന് എന്റെ ഒരനുഭവം ഉദാഹരണമായി പറയാം. എന്റെ മകൾക്ക് ഇപ്പോൾ 12 വയസ്സേ ആയിട്ടുള്ളു. എട്ടുവർഷം കൂടിയാകുമ്പോൾ കല്ല്യാണം കഴിപ്പിച്ചുവിടുന്ന കാര്യം ആലോചിക്കണം. ഞാൻ പക്ഷേ, അതൊന്നും ആലോചിച്ചിട്ടുകൂടിയില്ല. എന്നാൽ, മമ്മുക്ക രണ്ട് കൊല്ലം മുൻപേ എന്നോട് ചോദിച്ചിരിക്കുന്നു, നീ മോൾക്കുവേണ്ടി വല്ലതും കരുതി വച്ചിട്ടുണ്ടോയെന്ന്. അത്തരം ചില ചിന്തകൾ നമുക്കൊക്കെ ഇട്ടുതരുന്ന ഒരാളാണ് മമ്മുക്ക.
എറണാകുളത്ത് ഞാൻ പുതിയ ഒരു ഹോട്ടൽ തുടങ്ങുന്ന സമയം. അതിന്റെ കുറെ പണികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ പറയുന്നതുകേട്ടിട്ട് മമ്മുക്ക ചോദിച്ചു, ഹോട്ടലിന്റെ പണികൾ എവിടെവരെയായെന്ന്. ഞാൻ മമ്മുക്കയോട് പറഞ്ഞതിങ്ങനെയാണ്. എന്റെ മമ്മുക്കാ..., അത് എടുത്താൽ പൊങ്ങാത്ത ഒരു ചുമടായിപ്പോയി. അതുകേട്ടിട്ട് മമ്മുക്ക പറഞ്ഞതിങ്ങനെയാണ്. 'മോനെ..., എടുത്താൽ പൊങ്ങാത്ത ചുമട് എടുത്തവനെ രക്ഷപെട്ടിട്ടുള്ളു. നിന്നെക്കൊണ്ട് എടുത്താൽ പൊങ്ങുന്ന ചുമടാണെങ്കിൽ നീ ആ ചുമടുമായി അങ്ങ് നടന്നുപോകും. ഇപ്പോഴാണ് നിനക്കത് എടുത്താൽ പൊങ്ങാത്ത ചുമടായത്. കുറച്ചുനേരം കൊണ്ട് പൊക്കി പൊക്കിയെടുത്താൽ നിനക്കത് ചുമക്കാൻ പറ്റും. അങ്ങനെ വേണം ഒരു കാര്യം ഏറ്റെടുക്കാൻ. അത് സാധിച്ചുകഴിയുമ്ബോൾ വലിയ ഒരു സന്തോഷവും തോന്നും.
ഇങ്ങനെയൊക്കെയുള്ള വാക്കുകൾ നൽകുന്ന ഒരു എനർജി ഭയങ്കരമാണ്. മമ്മുക്ക വളരെ ഓപ്പണാണ്. എന്തുകാര്യവും പറയാം, അഭിപ്രായങ്ങൾ ചോദിക്കാം, തർക്കിക്കാം, ബഹളം വയ്ക്കാം. ഞാനും മമ്മുക്കയും തമ്മിൽ അതുമുണ്ടായിട്ടുണ്ട്. സ്നേഹവും സൗഹൃദവും ഒക്കെ വേറെ. മമ്മുക്ക എന്നെ എടായെന്നും നീയെന്നുമൊക്കെ വിളിക്കും. അങ്ങനെ വിളിച്ചാൽ അതിൽ സ്നേഹമുണ്ട്. അതല്ലാതെ സിദ്ദിഖെന്നാണ് വിളിയെങ്കിൽ ആ വിളിയിൽ ദേഷ്യമുണ്ടെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
ഞാൻ പറയുന്നതോ അല്ലെങ്കിൽ എന്റെ പ്രവൃത്തിയിലോ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടാതെ വരുന്ന ഒരു കാര്യമുണ്ടെങ്കിലാണ് ഈ പേരുവിളി. സിദ്ദിഖെ.. നീ അങ്ങനെ പറയരുത്.. എന്നാണ് മമ്മൂക്ക പറയുന്നതെങ്കിൽ അതിലിത്തിരി ദേഷ്യമുണ്ടെന്ന് കൂട്ടിക്കോളണം. പല കാര്യങ്ങൾക്കും മമ്മുക്ക എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഒരു ജ്യേഷ്ഠൻ പറയുന്നതുപോലെതന്നെ ഞാനതെല്ലാം ഉൾക്കൊണ്ടിട്ടുമുണ്ട്. കറക്ടായ കാര്യങ്ങൾക്കാണ് മമ്മുക്ക എന്നെ വഴക്കുപറഞ്ഞതെന്നും ഉപദേശം നൽകിയതെന്നും ഒക്കെ അപ്പപ്പോൾ ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്.
പിന്നെ, വേറൊരു കാര്യമുണ്ട്. എന്റെ വീട്ടിൽ ഒരാൾ വന്നാൽ ഞാനും അയാളും തമ്മിൽ എങ്ങനെ പെരുമാറുന്നുവോ, അല്ലെങ്കിൽ അടുപ്പം കാണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും എന്റെ വീട്ടുകാരും അയാളോട് പെരുമാറുക, ഞാൻ അയാളെപ്പറ്റി വീട്ടിൽ പറയുമ്ബോൾ അതിനനുസരിച്ചുള്ള ഒരു പെരുമാറ്റം വീട്ടുകാരിൽനിന്നും ഉണ്ടാകുക സ്വാഭാവികമാണ്. മമ്മുക്കയുടെ ഭാര്യയും മകളും സഹോദരന്മാരും ഒക്കെ എന്നോട് പെരുമാറുന്ന രീതിയിൽ നിന്നും നമുക്കത് മനസ്സിലാകുകയും ചെയ്യും. എനിക്ക് പരിചയമില്ലാത്ത മമ്മൂക്കയുടെ ബന്ധുക്കൾ ഇല്ലായെന്നുതന്നെ പറയാം.
മമ്മൂക്കയുടെ മനസ്സിൽ എനിക്കുള്ള സ്ഥാനമെന്താണെന്ന് ഈ രീതിയിൽ പലപ്പോഴും ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്.
അതുപോലെതന്നെ ഒരു നടൻ എങ്ങനെ നടനായി മാറുന്നു, അതിനുവേണ്ടുന്ന വളർച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം, നമ്മുടെ ബോഡിലാംഗ്വേജ് എങ്ങനെ കീപ്പ് ചെയ്യണം, നമ്മുടെ ഓഡിയോ ലെവൽ, ഇങ്ങനെയൊക്കെയുള്ള പല കാര്യങ്ങളും വളരെ സീരിയസായി ഞാൻ മമ്മൂക്കയിൽനിന്നും പഠിച്ചിട്ടുണ്ട്.
ഇതുപോലെയുള്ള പല കാര്യങ്ങളും മമ്മൂക്കയെപ്പോലെ ഒരു നടന് മാത്രമേ പറഞ്ഞുതരാൻ കഴിയൂ. അല്ലാതെ ഒരു സംവിധായകനിൽ നിന്നും നമുക്കിതൊന്നും പഠിക്കാൻ കഴിയില്ല. മമ്മൂക്കയ്ക്ക് ജാഡയാണ്, തലക്കനമാണ് എന്നൊക്കെ പറയുന്നവർ പലരുമുണ്ട്. പക്ഷേ, ഞാൻ എന്റെയൊരു അഭിപ്രായം പറയാം. മമ്മൂക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെ പെരുമാറണം എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങൾ തന്നെയായിരുന്നു എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് അദ്ദേഹത്തിന്റെ പേഴ്സണാലിറ്റി തന്നെയാണ്. ചിലപ്പോൾ അതിത്തിരി കൂടിപ്പോയാൽ ഞാൻ മമ്മൂക്കയെ നിരുത്സാഹപ്പെടുത്താറുണ്ട്