- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനന്ദിക്കാൻ വിളിച്ചവരിൽ സ്റ്റൈൽ മന്നൻ രജനികാന്തും; 18 കിലോ കുറച്ച മോഹൻലാലിനെ കണ്ടാൽ ഇപ്പോൾ 30 വയസു പോലും തോന്നുന്നില്ലെന്ന് ആരാധകർ; ചുള്ളൻ പയ്യന്റെ ഫോമിലുള്ള കൂളിങ് ഗ്ലാസ് വച്ച ലാലേട്ടൻ ചിത്രങ്ങൾ പങ്കുവച്ച് ഫാൻസുകാർക്ക് മതിയാവുന്നില്ല; തടി കുറച്ചതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് മോഹൻലാൽ
കൊച്ചി: ഒടിയനിലെ രൂപമാറ്റം കണ്ട് തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് പോലും അൽഭുതപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോട്ടോ കണ്ട് സാക്ഷാൽ രജനികാന്ത് പോലും മോഹൻലാലിനെ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ പറയുന്നു. മോഹൻലാലിന്റെ പുതുയ ലുക്ക് പ്രേക്ഷകർ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും സംവിധായകൻ പറയുന്നു. അതിനിടെ 18 കിലോ കുറച്ച മോഹൻലാലിനെ കണ്ടാൽ ഇപ്പോൾ പ്രായം 30തേ പറയൂവെന്നാണ് ആരാധകർ വിലയിരുത്തുന്നത്. പുതിയ ലുക്ക് ഫോട്ടോ ഷെയർ ചെയ്ത് ലാലിന്റെ രൂപമാറ്റം ആഘോഷമാക്കുകയാണ് ആരാധകർ. 'ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മൾ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാൽ ആരാധകനാണ് ശ്രീകുമാർ മേനോൻ പറയുന്നത് ഇങ്ങനെയാണ്. 'ഒടിയന്റെ ഫസ്റ്റ്‌ലുക്ക് വന്ന നാൾ മുതൽ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എങ്ങനെയാകും അദ്ദേഹം ഈ രൂപത്തിലേക്ക് മാറുക. വർഷങ്ങളായി നമ്മളുടെ മനസ്സിൽ പതിഞ്ഞ
കൊച്ചി: ഒടിയനിലെ രൂപമാറ്റം കണ്ട് തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് പോലും അൽഭുതപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോട്ടോ കണ്ട് സാക്ഷാൽ രജനികാന്ത് പോലും മോഹൻലാലിനെ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ പറയുന്നു. മോഹൻലാലിന്റെ പുതുയ ലുക്ക് പ്രേക്ഷകർ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും സംവിധായകൻ പറയുന്നു. അതിനിടെ 18 കിലോ കുറച്ച മോഹൻലാലിനെ കണ്ടാൽ ഇപ്പോൾ പ്രായം 30തേ പറയൂവെന്നാണ് ആരാധകർ വിലയിരുത്തുന്നത്. പുതിയ ലുക്ക് ഫോട്ടോ ഷെയർ ചെയ്ത് ലാലിന്റെ രൂപമാറ്റം ആഘോഷമാക്കുകയാണ് ആരാധകർ.
'ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മൾ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാൽ ആരാധകനാണ് ശ്രീകുമാർ മേനോൻ പറയുന്നത് ഇങ്ങനെയാണ്. 'ഒടിയന്റെ ഫസ്റ്റ്‌ലുക്ക് വന്ന നാൾ മുതൽ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എങ്ങനെയാകും അദ്ദേഹം ഈ രൂപത്തിലേക്ക് മാറുക. വർഷങ്ങളായി നമ്മളുടെ മനസ്സിൽ പതിഞ്ഞൊരു മുഖമുണ്ട് അദ്ദേഹത്തിന്. അതിൽ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോൾ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു സംശയം ഉണ്ടായിരുന്നു.'-ഒടിയന്റെ സംവിധായകൻ വിലയിരുത്തുന്നു. 'ആരാധകർ ഞെട്ടിയെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഞാനിപ്പോൾ ആ ഞെട്ടലിൽ നിന്ന് പുറത്തുവന്നിരിക്കുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നു. ഒന്നുരണ്ടു വർഷം കൂടി പരിശീലനം നൽകിയ വിദഗ്ദർ ലാലിനൊപ്പം ഉണ്ടാകും.' രണ്ടാമൂഴത്തിലെ ഭീമനാകാനുള്ള ആദ്യചുവട് കൂടിയാണ് ഇതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
മെലിഞ്ഞ് കൂടുതൽ ചെറുപ്പക്കാരനായ ഒടിയൻ മാണിക്യനിലേക്കാണ് മോഹൻലാലിന്റെ രൂപപരിണാമം. സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് താരം പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പുതിയ വേഷപ്പകർച്ചയോടെ ഒടിയന്റെ മൂന്നാംഘട്ട ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ഇതിനിടെ ലാൽ കൊച്ചയിൽ വിമാനം ഇറങ്ങി. ഈ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറാലുകുന്നത്. ഫ്രാൻസിൽ നിന്നുള്ള വിദഗ്ധ സംഘമാണ് മോഹൻലാലിനെ രൂപമാറ്റം വരുത്താൻ പ്രവർത്തിച്ചത്. ഈ സംഘം മടങ്ങി കഴിഞ്ഞു. രഹസ്യ കേന്ദ്രത്തിലായിരുന്നു ഇതിനുള്ള ചികിൽസ. ഒടിയൻ മാണിക്യന്റെ പുതിയ മുഖം. തേങ്കുർശിയിലേക്കുള്ള ഒടിയൻ മാണിക്യന്റെ തിരിച്ചുവരവാണ്. ഭൂതകാലത്തിലെ യുവാവായ മാണിക്യൻ.
കഥാപാത്രത്തിനുവേണ്ടി മോഹൻലാൽ ഒറ്റഘട്ടത്തിൽ കുറച്ചത് 18 കിലോഗ്രാം ഭാരമായിരുന്നു. 50 ദിവസം പിന്നിട്ട കഠിനപരിശീലനങ്ങളിലൂടെയായിരുന്നു താരത്തിന്റെ യാത്ര. പരിശീലനത്തിന് ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടുന്ന വിദഗ്ധസംഘമാണ് നേതൃത്വം നൽകിയത്. ദിവസവും അഞ്ചു മണിക്കൂറിലധികം ഇതിനായി മോഹൻലാൽ ചെലവിട്ടു. പരിശീലനഘട്ടങ്ങളിലൊന്നും ഒരു ഫോട്ടോ പോലും പുറത്തുവിടാതിരുന്നു. അതുകൊണ്ട് തന്നെ പുതിയ ലുക്ക് രഹസ്യമായി വയ്ക്കാൻ ഒടിയന്റെ അണിയറ പ്രവർത്തകർക്കായി.
നന്നായി തടിച്ചിരുന്ന ലാലേട്ടന്റെ ശരീരം 51 ദിവസം കൊണ്ട് പകുതിയോളം കുറഞ്ഞു. മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളം പോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്ക് നടന്നെത്തിയതെന്ന് താരം വെളിപ്പെടുത്തുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു കിലോ വീതം നഷ്ടപ്പെടുത്തണം. ആദ്യ ദിവസം വളരെ പതിയെ കുറഞ്ഞ ശരീരഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു. 51 ദിവസത്തിന് ശേഷം രാവിലെയും വൈകിട്ടുമായി ഒരു മണിക്കൂർ വീതം ലാൽ എക്‌സർസൈസ് ചെയ്യുന്നുണ്ട്. 'ഒടിയൻ' പോലുള്ള സിനിമകൾ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകൾ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനിൽ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ എന്ന ഒടിയൻ. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ആ സിനിമ പൂർണ്ണമാകില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് മോഹൻലാലിന്റെ പ്രതികരണം.
അതുകൊണ്ടാണു ഞാൻ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താൻ തീരുമാനിച്ചത്. വേണമെങ്കിൽ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമൻ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകൾ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.-ഒടിയൻ സിനിമയ്ക്ക് വേണ്ടി ഭാരവും ലുക്കും മാറ്റിയതിനെ കുറിച്ച് മോഹൻലാൽ വിശദീകരിക്കുകയാണ്. 'നിങ്ങളെപ്പോലെ സമർപ്പണത്തോടെ ഞങ്ങളെ സമീപിച്ചവർ ആരുമില്ലെന്നെന്നു തോന്നുന്നു. നിങ്ങൾക്കു ജീവിത കാലം മുഴുവൻ ഇതേ തുടിപ്പോടെ ജീവിക്കാൻ കഴിയും. അത്രയേറെ ഊർജ്ജവും ശക്തിയും നിങ്ങളിലുണ്ട്. ' 51 ദിവസം നീണ്ട പരിശീലനത്തിനു ശേഷം ലാലിന്റെ ശരീര ഭാരം 18 കിലൊ കുറച്ച ശേഷം ഫ്രാൻസിൽ നിന്നെത്തി സംഘം തിരിച്ചു പോകുകയായിരുന്നു-മനോരമയാണ് ലാലിന്റെ തടികുറച്ചിൽ വിശേഷങ്ങളെ കുറിച്ച് എഴുതുന്നത്.
സുഹൃത്തുക്കളില്ലാതെ ഭാര്യ സുചിത്രയുടെ തണലിൽ പരിശീലനത്തിന്റെ മാത്രം ലഹരിയിൽ എങ്ങിനെ 51 ദിവസം തള്ളിനീക്കിയെന്നു ലാലിനോടു ചോദിച്ചു. ചെന്നൈയിലെ കടൽത്തീരത്തുകൂടി രാത്രിയുടെ നേർത്ത വെളിച്ചത്തിൽ നടക്കുമ്പോൾ ലാൽ പറഞ്ഞു, ഒരോ ചികിത്സയ്ക്കും പരിശീലനത്തിനും അതിന്റെതായ രഹസ്യമുണ്ട്. ആ രഹസ്യംകൂടി ചേർന്നതാണു ചികിത്സ. അതുകൊണ്ടുതന്നെ ഞാനതെക്കുറിച്ചു പറയുന്നില്ല. മുൻപ് ഞാൻ വെള്ളം ഉപയോഗിച്ചു മാത്രം ചികിത്സിച്ചിട്ടുണ്ട്.-തടി കുറച്ച ചികിൽസയോട് മോഹൻലാൽ മനോരമയുടെ ഉണ്ണി കെ വാര്യരോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
എത്രയോ ദിവസം തുടർച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുർവേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതിൽ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കൽ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോൾ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാൻ ചെയ്യാൻ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോൾ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാൽ വിശദീകരിക്കുന്നു.
പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാർക്കും കലാകാരന്മാർക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടിൽ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുർവേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസിൽ വേദന ഉണ്ടാകുമ്പോൾ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോൾ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാർഗ്ഗ നിർദ്ദേശം നൽകാൻ മുൻപൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തിൽ വേദനകളുടെ മേൽ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീർച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടുതന്നൊണു അതു ചെയ്യുന്നതെന്നും ലാൽ പറഞ്ഞു.
രാത്രി വൈകുന്നതുവരെയും ലാൽ സംസാരിച്ചതു ഒടിയനെക്കുറിച്ചും സിനിമയെക്കുറിച്ചുമാണു. തടി കുറയ്ക്കാൻ ചെയ്ത കാര്യങ്ങളിലേക്കു വരുമ്പോൾ ലാൽ പതുക്കെ തെന്നി, തെന്നി സിനിമയിലേക്കു പോയി. അവസാനം വരെ അതു മാത്രം പറഞ്ഞില്ലെന്നും ഉണ്ണി കെ വാര്യർ എഴുതുന്നു. 51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലൊയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളിൽ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീടു പെട്ടെന്നു കുറയുകയായിരുന്നു.
മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണു ഇതിലേക്കു നടന്നെത്തിയത്. 51 ദിവസത്തിനു ശേഷം രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂർ വീതം ലാൽ എക്സസൈസ് ചെയ്യുന്നുണ്ടായിരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.