ഹൂസ്റ്റൺ: നൊന്തു പ്രസവിച്ച അഞ്ച് വയസ്സുള്ള മകന്റെ ശിരസ്സറുത്ത് മാറ്റി ട്രാഷ് കാനിൽ തള്ളിയ മാതാവിനെ പൊലീസ് അറസ്റ്റ് ചയ്തു. വെള്ളിയാഴ്ച രാത്രി ലഭിച്ച ഫോൺ കോൾ സന്ദേശത്ത തുടർന്നാണ് ഹൂസ്റ്റൺ ഹോളി ലൈനിലുള്ള വീട്ടിൽ പൊലീസ് എത്തിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ വീടിന്റെ ഗാരേജിൽ ശിരസ്സ് അറുത്തു മാറ്റിയ ശരീരം പ്ലാസ്റ്റിക്ക് കവറിൽ മറച്ചു ട്രാഷ് കാനിൽ ഇട്ടിരിക്കുന്നത് കണ്ടെത്തി. അതിന് സമീപം തന്നെ വേറിട്ട ശിരസ്സും ഉണ്ടായിരുന്നു. കൃത്യം നിർവ്വഹിച്ചു എന്ന് കരുതുന്ന 43 വയസ്സുള്ള ലിഹായ് ലിയുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോൾ കുട്ടിയെ പുറത്തേക്കയച്ചു ന്നാണ് ഭാര്യ പറഞ്ഞത്. സംഭവം നടക്കുമ്പോൾ ഈ കുട്ടി കൂടാതെ 13 വയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു. ലിയുവിനെ ചോദ്യം ചെയ്തതിന് ശേഷം കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന കത്തി ബാത്ത് റൂമിൽ നിന്നും പൊലീസ് കണ്ടെടുത്തു.

ഇവർക്കെതിരെ ഹാരിസ് കൗണ്ടിയിൽ കേസ്സൊന്നും നേരത്തെ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 1 ശനിയാഴ്ച കോടതിയിൽ ഹാരജാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. ഡിസംബർ 3 ന് വീണ്ടും കോടതിയിൽ ഹാജരാക്കും