കോഴിക്കോട്: താമരശ്ശേരി രൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ തുടക്കക്കാരനായ മോൺ. ആന്റണി കൊഴുവനാൽ (79) അന്തരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം. ഇന്ന് ഉച്ചവരെ ഈരൂട് പള്ളിയിൽ പൊതുദർശനത്തിനു ശേഷം സംസ്‌കാരം നാളെ 10ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും.

കർഷക സംഘടനയായ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറിയും താമരശ്ശേരി രൂപതയുടെ മൂല്യബോധന പരിശീലന സ്ഥാപനമായ കോഴിക്കോട് സ്റ്റാർട്ടിന്റെ ഡയറക്ടറുമാണ്. അസുഖം ബാധിച്ചതിനെ തുടർന്നു കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. പശ്ചിമഘട്ട ജനസംരക്ഷണ സമിതി ചെയർമാൻ ആയിരുന്നു. കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും കർഷകർക്ക് വന്യമൃഗങ്ങളിൽനിന്നു സംരക്ഷണം ഉറപ്പാക്കുന്നതിനും വിവിധ സമരങ്ങൾക്കു നേതൃത്വം നൽകി.

2017 ഏപ്രിൽ 29ന് ആണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിനു ചാപ്ലൈൻ ഓഫ് ഹിസ് ഹോളിനസ് എന്ന സ്ഥാനം നൽകി മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തിയത്. കോട്ടയത്ത് നിന്നു മലബാറിലേക്ക് 1948ൽ കുടിയേറിയ കൊഴുവനാൽ കുടുംബത്തിലെ അംഗമാണ്. കാനഡയിൽനിന്നു പി എച്ച്ഡി നേടി 1987ൽ തിരിച്ചെത്തി. വിവിധ ഇടവകകളിൽ വികാരിയായി. പാമോയിൽ ബഹിഷ്‌കരണ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.