- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിയൻ മൂല്യങ്ങളും നെഹ്‌റൂവിയൻ ചിന്തകളും കോൺഗ്രസുമായി അടുപ്പിച്ചു; കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻ 2011ൽ കോഴിക്കോട്ടെ മത്സരം; കരിപ്പൂരിലെ വിമാനത്താവളവും വോട്ടായില്ല; പിവിജി 'തോറ്റു'പോയത് രാഷ്ട്രീയത്തിൽ മാത്രം
തിരുവനന്തപുരം: സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്ന വ്യവസായിയായ പി.വി ഗംഗാധരൻ. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പി.വി.ജി എ.ഐ.സി.സി അംഗമായും കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പവുണ്ടായിരുന്നു. ഒരുവട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും കോഴിക്കോട് നിന്നും മത്സരിച്ചു. എന്നാൽ തോൽവിയായിരുന്നു ഫലം. കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിനോടായിരുന്നു തോൽവി. ഗാന്ധിയൻ മൂല്യങ്ങളും നെഹ്‌റൂവിയൻ ചിന്തകളുമായിരുന്നു പിവിജിയെ കോൺഗ്രസുമായി അടുപ്പിച്ചത്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാഷ്ട്രീയത്തിൽ നിന്നും അറിഞ്ഞോ അറിയാതെയോ അകലം പിവിജി പാലിച്ചിരുന്നു. നിലവിൽ എ.ഐ.സി.സി അംഗമാണ്. പക്ഷേ പാർട്ടി വേദികളിലൊന്നും അടുത്ത കാലത്ത് സജീവമായിരുന്നില്ല.
മലബാർ എയർപോർട്ട് കർമസമിതി ചെയർമാൻ, ട്രെയിൻ കർമസമിതി ചെയർമാൻ, പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. പിവി എസ് ആശുപത്രി ഡയറക്ടർ, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ, പിവി എസ് നഴ്സിങ് സ്‌കൂൾ ഡയറക്ടർ, മാതൃഭൂമി സ്റ്റഡിസർക്കിൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പന്തീരാങ്കാവ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, പിവി എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയറക്ടർ, പിവി എസ് ഹൈസ്‌കൂൾ ഡയറക്ടർ, കാലിക്കറ്റ് സർവകലാശാലാ മുൻ സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കോഴിക്കോട്ടെ എല്ലാ സാമൂഹിക സദസ്സിലും നിറ സാന്നിധ്യമായി. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സിനിമാ നിർമ്മാതാവും മാതൃഭൂമി ഓൾടൈം ഡയറക്ടറുമായ പി.വി. ഗംഗാധരൻ അന്തരിച്ചത്. സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്നേഹപൂർവ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരൻ. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിർന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകൾ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്.
1977-ൽ സുജാത എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമ്മാണരം?ഗത്തേക്കെത്തിയത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീര?ഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ?ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്നിൽത്തന്നെയുണ്ട് വടക്കൻ വീര?ഗാഥയുടെ സ്ഥാനം. ഇതിനൊപ്പമായിരുന്നു രാഷ്ട്രീയത്തിലും പൊതു രംഗത്തും പിവിജി നിറഞ്ഞത്. കോഴിക്കോട് നോർത്തിൽ മത്സരിച്ചത് കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാനായിരുന്നു.
സിനിമയിലും വ്യവസായത്തിലും തൊട്ടതെല്ലാം പൊ്ന്നാക്കിയ കോഴിക്കോടുകാരന് അവിടെ പിഴച്ചു. അപ്പോൾ ആരോടും പരിഭവം കാട്ടാതെ പൊതു രംഗത്ത് നിറഞ്ഞു. ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലാതെ പ്രവർത്തിച്ചതും ഈ കോൺഗ്രസുകാരന് വിനയായി. പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതരായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമ്മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനു?ഗ, ഷെ?ഗ്‌ന, ഷെർ?ഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.
പി.വി. സാമി പടുത്തുയർത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളർച്ചയിൽ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട് പി.വി ഗംഗാധരൻ. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ അമരത്ത് പ്രവർത്തിക്കാൻ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മർദതന്ത്രങ്ങളും ചേംബർ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. ഇതെല്ലാം കോഴിക്കോട് മത്സരിക്കുമ്പോൾ വോട്ടായി മാറുമെന്ന് ഗംഗാധരൻ കണക്കു കൂട്ടിയിരുന്നു. എന്നാൽ പ്രദീപ് കുമാറിന്റെ ജനകീയ അടിത്തറ സിപിഎമ്മിനെ അന്ന് വിജയമൊരുക്കി.