- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ജീവിതത്തിലെ എല്ലാ നല്ലതും എന്റെ സ്വഭാവത്തിലുള്ള എല്ലാ നല്ലതും എന്റെ മാതാപിതാക്കളിൽ നിന്നാകുമെന്നതിൽ എനിക്ക് സംശയമില്ല; എന്റെ അമ്മ അസാധാരണമായതുപോലെ ലളിതയാണ്; മകനെ എന്നും പ്രചോദിപ്പിച്ച ആ അമ്മ ഇനി ഓർമ്മകളിലേക്ക്; പ്രധാനമന്ത്രി മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. ഹീരാബെൻ മോദിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയുടെ മരണവാർത്ത ട്വീറ്റിലൂടെ പ്രധാനമന്ത്രിയാണ് സ്ഥിരീകരിച്ചതും.
പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ''ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയുൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു - ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.'' മോദി ട്വിറ്ററിൽ കുറിച്ചു.
ഗുജറാത്തിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദർശിച്ചിരുന്നു. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജൂണിൽ ഹീരാബെൻ മോദിയുടെ ജന്മദിനത്തിലും പ്രധാനമന്ത്രി അവരെ സന്ദർശിച്ച് ആശംസകൾ നേർന്നിരുന്നു. അമ്മയെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പ്രധാനമന്ത്രി അന്ന് എഴുതുകയും ചെയ്തിരുന്നു. അതിനിടെ, പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം കർണാടകയിലെ മൈസൂരുവിൽവച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അമ്മയുടെ ആരോഗ്യ നില വഷളായത്.
'എന്റെ ജീവിതത്തിലെ എല്ലാ നല്ലതും എന്റെ സ്വഭാവത്തിലുള്ള എല്ലാ നല്ലതും എന്റെ മാതാപിതാക്കളിൽ നിന്നാകുമെന്നതിൽ എനിക്ക് സംശയമില്ല. ഇന്ന്, ഡൽഹിയിൽ ഇരിക്കുമ്പോൾ, ഭൂതകാലത്തിന്റെ ഓർമ്മകളിൽ നിറയുന്നു. എന്റെ അമ്മ അസാധാരണമായതുപോലെ ലളിതയാണ്'' -അമ്മക്കുള്ള ജന്മദിന സന്ദേശത്തിൽ മോദി കുറിച്ചത് ഇങ്ങനെയാണ്. അമ്മയുമായുള്ള മോദിയുടെ ആത്മബന്ധം എന്നും വലിയ ചർച്ചയായിരുന്നു.
പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ''ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയുൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു - ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.'' മോദി ട്വിറ്ററിൽ കുറിച്ചു.
1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകൾ വാസന്തിബെൻ. ഭർത്താവിന്റെ മരണത്തിന് മുൻപ് വഡ്നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.
അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അമ്മ 100ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപും മോദി അമ്മയെ സന്ദർശിച്ച് അനുഗ്രഹം തേടി. ആ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഹീരാബെൻ, തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻ വിജയം നേടിയ ശേഷം തന്റെ വീടിന് പുറത്ത് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.