റ്റം ഡാൻസുകളിലൂടെയും ഗ്ലാമർ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ തെന്നിന്ത്യൻ നടി മുംതാസും മീ ടു വെളിപ്പെടുത്തലുകൾക്കിടെ തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ്. തനിക്കും സംവിധായകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ട സാഹചര്യമുണ്ടായെന്നുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആരുടെയും പേരുകൾ നടി വെളിപ്പെടുത്തിയിട്ടില്ല.

താൻ ഒരിക്കലും ലൈംഗികബന്ധത്തിന് നിർബന്ധിക്കപ്പെട്ടിട്ടില്ല. അതിനുള്ള അവസരം ആർക്കും കൊടുത്തിട്ടുമില്ല. അതിനാൽ തന്നെ താൻ ഒരു ഇര ആയിട്ടില്ല. സംവിധായകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ട സാഹചര്യമുണ്ടായി. വിഷയം നടികർ സംഘത്തിന്റെ സാന്നിധ്യത്തിലാണ് ഒത്തുതീർപ്പായതെന്നും മുംതാസ് പറഞ്ഞു. എന്നാൽ സംവിധായകന്റെ പേര് മുംതാസ് വെളിപ്പെടുത്തിയില്ല. മോശമായി പെരുമാറിയ ഒരാളോട് ദേഷ്യപ്പെടേണ്ടി വന്നു. അതിന് ശേഷം എവിടെ വെച്ച് കണ്ടാലും അയാൾ മാഡം എന്നാണ് വിളിക്കുന്നതെന്നും മുംതാസ് പറഞ്ഞു.

ഞാൻ ഒഡീഷനു പോകുന്ന സമയത്ത് അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാൻ കഴിയാത്ത സമയങ്ങളിൽ എന്റെ കൈയിൽ മുളക് പൊടി പൊതിഞ്ഞു തരും. അന്ന് കുരുമുളക് സ്‌പ്രേ ഒന്നുമില്ല. നിന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഇത് ഉപയോഗിക്കണം എന്നു പറഞ്ഞാണ്മുളക് പൊടി അമ്മ പൊതിഞ്ഞു തന്നു വിട്ടിരുന്നത്. സംവിധായകനോ നിർമ്മാതാവോ, നടന്മാരോ ഒരു അഭിനേത്രിയെ തനിയെ കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാൽ പോകാതിരിക്കുകയാണ് വേണ്ടത്. സ്വയം പോയി ചതിയിൽ വീഴരുത്. നിങ്ങളെ ഒറ്റയ്ക്ക് കാണണം എന്ന് പറയുമ്പോൾ തന്നെ അപകടം തിരിച്ചറിയണം. ഇരകളാകാൻ സ്വയം തയ്യാറെടുക്കരുതെന്നും മുംതാസ് പറയുന്നു

നടന്മാരും സംവിധായകരും മാനേജർമാരും ഒരു വിഭാഗം പ്രേക്ഷകരുമെല്ലാം നടിമാരെ പ്രൊഫഷണൽ പ്രോസ്റ്റിറ്റിയൂട്ട് എന്ന നിലയിലാണ് നോക്കി കാണുന്നത്. അഭിനേത്രികൾ അവരുടെ ജോലി ചെയ്യുകയാണ്. കുടുംബം നോക്കാൻ വേണ്ടിയാണ് അവരും ജോലി ചെയ്യുന്നത്. ബിഗ് ബോസിലെ ഒരു വീഡിയോയ്ക്ക് താഴെ ദുഷിച്ച മനസുള്ള ഒരാൾ കമന്റ് ചെയ്തത്, ബിഗ് ബോസ് വീട്ടിൽ നിങ്ങൾ കോണ്ടം വിതരണം ചെയ്യുന്നുണ്ടോ എന്നാണ്. ഇതാണ് ആളുകളുടെ മനോനില. നിങ്ങളുടെ വീട്ടിൽ നിന്നും ഒരു സ്ത്രീ ജോലിക്കു പോകുമ്പോൾ നിങ്ങൾ കരുതുന്നത് അവൾ ആരുടെയോ ഒപ്പം കിടക്കാൻ പോവുകയാണ് എന്നാണോ എന്നും മുംതാസ് ചോദിക്കുന്നു.