രാജ്യത്തെ ആശുപത്രികൾ നഴ്‌സുമാരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ റിക്രൂട്ട്‌മെന്റുകൾ നടത്താൻ ന്യൂസിലൻഡ് സർക്കാർ തയ്യാറെടുക്കുന്നു. വിദേശ നഴ്‌സുമാരെ കൂടുതലായി ആകർഷിക്കുന്നതിനായി റസിഡൻസ് പെർമിറ്റ് അടക്കമുള്ളവ ഉദാരമാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

നിശ്ചിത യോഗ്യതയുള്ളവരെ ഈ വ്യാഴാഴ്ച മുതൽ തന്നെ ഫാസ്‌ററ് ട്രാക്ക് സംവിധാനത്തിൽ റെസിഡൻസി പെർമിറ്റിനു പരിഗണിച്ചു തുടങ്ങുമെന്നാണ് സൂചന.നിലവിൽ നാലായിരം നഴ്‌സുമാരുടെ ഒഴിവുകളാണ് രാജ്യത്ത് അടിയന്തരമായി നികത്താനുള്ളത്. ഇതിൽ തന്നെ വലിയൊരു പങ്ക് മെന്റൽ ഹെൽത്ത് വിഭാഗത്തിലാണ്.നഴ്‌സുമാരെ കൂടാതെ മിഡ് വൈഫുമാർക്കും സ്‌പെഷ്യലിസ്‌ററ് ഡോക്ടർമാർക്കും റസിഡൻസി സൗകര്യം ലഭ്യമാണ്.

ഗ്രീൻ ലിസ്റ്റിലെ മാറ്റങ്ങൾ ഉൾപ്പെടെ ഇമിഗ്രേഷൻ ക്രമീകരണങ്ങളിൽ സർക്കാർ നിരവധി മാറ്റങ്ങൾ ആ്ണ് പ്രഖ്യാപിച്ചത്.ഇമിഗ്രേഷൻ ക്രമീകരണങ്ങളുടെ കൂട്ടത്തിൽ നഴ്സുമാർ, മിഡ്വൈഫ്മാർ, ഇതിനകം യോഗ്യതയില്ലാത്ത ഏതെങ്കിലും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ എന്നിവരെ നേർ-ടു-റെസിഡൻസ് പാതയിലേക്ക് ചേർക്കും.

ഡിസംബർ 15 വ്യാഴാഴ്ച മുതൽ പുതിയ ക്രമീകരണത്തിന് കീഴിൽ അവർക്ക് രാജ്യത്ത് പ്രവേശിക്കാനാകും.2500 നിർണ്ണായക തൊഴിലാളികളെ മൂന്ന് വർഷം വരെ രാജ്യത്ത് നിലനിർത്താൻ സഹായിക്കുന്നതിന് ഒരു പ്രത്യേക ഉദ്ദേശ്യ വർക്ക് വിസയും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ഉണ്ടായിരുന്നതും എന്നാൽ എപ്പോൾ നഷ്ടമായതുമായ ഏകദേശം 1800 പേർക്ക് 12 മാസത്തെ ഓപ്പൺ വർക്ക് വിസയും ചേർക്കും.