- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിലൂടെ നടന്നുപോകുമ്പോൾ ഗുഡ്‌സ് ഓട്ടോയിടിച്ച് നട്ടെല്ലു തകർന്നു കിടപ്പലായി; യുവാവിന് 52, 78, 000 രൂപ നഷ്ടപരിഹാരം വിധിച്ച് തിരൂർ വാഹനാപകട നഷ്ടപരിഹാര കോടതി: 2016ൽ നടന്ന വാഹനാപകടത്തിൽ യുവാവിന് പലിശയടക്കം 68 ലക്ഷം രൂപ നൽകണം
തിരൂർ: റോഡരികിലൂടെ നടന്നുപോകുമ്പോൾ ഗുഡ്‌സ് ഓട്ടോയിടിച്ച് നട്ടെല്ലുതകർന്ന് കിടപ്പിലായ യുവാവിന് 52,78,000 രൂപ നഷ്ടപരിഹാരം വിധിച്ച് തിരൂർ വാഹനാപകട നഷ്ടപരിഹാര കോടതി. 34കാരനായ മുന്നിയൂർ സ്വദേശി വടക്കുമ്പാട്ട് ബിജുവിനാണ് കോടതി ഇത്രയും വലിയ തുക നഷ്ടപരിഹാരം വിധിച്ചത്. ഇൻഷൂറൻസ് കമ്പനി 52,78,000 രൂപ നഷ്ടപരിഹാരവും ബാക്കി പലിശയടക്കം മൊത്തം 68 ലക്ഷം രൂപ പരാതിക്കാരന് നൽകണമെന്നാണ് തിരൂർ മോട്ടോർ വാഹനപകട നഷ്ടപരിഹാര കോടതി ജഡ്ജിയുമായ ടി. മധുസൂദനൻ വിധിച്ചത്.
2016 ജൂലായ് 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കടവ് കുറ്റിക്കാട് റോഡരികിലൂടെ ബിജു നടന്നുപോകുമ്പോഴായിരുന്നു അപകടം. ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് കഴിഞ്ഞ ബിജു ആറുമാസം മൈസൂരിൽ ജോലിചെയ്ത് നാട്ടിൽ തിരിച്ചെത്തി ഗൾഫിലേക്ക് ജോലിക്കുപോകാൻ പദ്ധതിയിട്ടിരുന്നു. വിവാഹം കഴിഞ്ഞ് ഏഴുമാസമേ ആയിരുന്നുള്ളൂ. സലാമത്ത് നഗറിലെ പാറപ്പുറം യങ്‌സ് ക്ലബ്ബ് സെക്രട്ടറികൂടിയായിരുന്നു ഫുട്‌ബോൾ കളിക്കാരൻകൂടിയായ ബിജു.
നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളർന്ന ബിജുവിന് നാലേകാൽ ലക്ഷം രൂപ ആശുപത്രി ചെലവുതന്നെവന്നു ഇപ്പോഴും നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ പി.എം. സബീന, കെ.പി. അനിൽകുമാർ എന്നിവർ ഹാജരായി. സംസ്ഥാനത്ത് വാഹനാപകടത്തിൽ നൽകിയ ഏറ്റവും ഉയർന്ന നഷ്ടപരിഹാരം ജഗതി ശ്രീകുമാറിന് ലഭിച്ച 5.9 കോടി രൂപയാണ്.