പെരിങ്ങുളം: പിറന്നാൾ ദിനത്തിൽ ബൈക്ക് അപകടത്തിൽ മരിച്ച രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുഹൃദയ പള്ളിയിലാണ് സംസ്‌ക്കാര ചടങ്ങുകൾ. 

പിറന്നാൾ ദിനത്തിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു വരുംവഴിയാണ് 22കാരൻ ബൈക്കപകടത്തിൽ മരിച്ചത്. തോട്ടപ്പള്ളിൽ അപ്പച്ചന്റെയും ലൈസമ്മയുടെയും മകനാണ് മരിച്ച രഞ്ജിത്ത് സേവ്യർ.

വെള്ളിയാഴ്ച രാത്രി പത്തോടെ പാലാ അരുണാപുരം സെന്റ് തോമസ് കോളജിനു സമീപമുള്ള വളവിലാണ് അപകടം. ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്. ബൈക്ക് റോഡിലെ വെള്ളത്തിൽ തെന്നി നിയന്ത്രണം വിട്ടു ഭിത്തിയിൽ ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 2നു തിരുഹൃദയ പള്ളിയിൽ. എമിൽ, ജിന്റോ എന്നിവർ സഹോദരങ്ങളാണ്.