ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിക്ക് രണ്ട് വർഷത്തെ തടവ്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അഡീഷനൽ മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് രവീന്ദ്ര കുമാർ പാണ്ഡെ ഉത്തരവിട്ടു.

2016 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എയിംസിന്റെ ചുറ്റുമതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ചു സുരക്ഷാ ജീവനക്കാരനായ ആർ.എസ്. റാവത്തിനെ സോംനാഥ് ഭാരതി മർദിക്കുക ആയിരുന്നു. കേസിലെ മറ്റു പ്രതികളായ ജഗത് സൈനി, ദിലീപ് ഝാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ വിട്ടയച്ചു. ജാമ്യത്തിനു മേൽക്കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.