- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനും മൂത്ത മകനും പിന്നാലെ റീനയും ഇളയ മകൻ സ്റ്റെഫിനും യാത്രയായി; തീയിൽ വെന്തു നീറിയത് നാലംഗ കുടുംബം
നാദാപുരം: ഭർത്താവിനും മൂത്ത മകനും പിന്നാലെ റീനയും ഇളയ മകൻ സ്റ്റെഫിനും യാത്രയായി. ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകൻ സ്റ്റെഫിൻ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. ഗൃഹനാഥനും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.
വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തിൽ ബാക്കിയുണ്ടായിരുന്ന അമ്മയും മകനും കൂടി മരിച്ചതോടെ ആ നാലംഗ കുടുംബം വെറും കെട്ടുകഥ മാത്രമായി.
ഗൃഹനാഥനായിരുന്ന രാജു (45) ചൊവ്വാഴ്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു. ബുധനാഴ്ച ഇരുവരുടെയും സംസ്‌കാരം നടത്തിയതിനു പിന്നാലെയാണ് ഇന്നലെ രാവിലെ രാജുവിൻഡറെ റീനയുടെയും വൈകിട്ട് മകൻ സ്റ്റെഫിന്റെയും മരണം സംഭവിച്ചത്. വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം.
ഒമാനിലായിരുന്ന രാജു ഒരു വർഷം മുൻപാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കണ്ണൂർ ജില്ലയിലെ തുവക്കുന്നിൽ നിന്നു കായലോട്ടുതാഴെയിൽ വീടു വച്ചു താമസിക്കുകയായിരുന്നു. കണ്ണൂർ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ. കണ്ണൂർ കടവത്തൂർ സ്വദേശിനിയാണു റീന. റീനയുടെ സഹോദരങ്ങൾ: ഹരീഷ്, രാജീവൻ, രജനി.