തിരുവനന്തപുരം: സംസ്ഥാനത്തു 35 ലക്ഷത്തിലേറെ പേർക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകാമെന്നു സീറോ പ്രിവിലൻസ് സർവേ റിപ്പോർട്ട്. ആദ്യമായാണു കേരളം പഠനം നടത്തുന്നത്. ഫെബ്രുവരിയിൽ നടത്തിയ സർവേ പ്രകാരം സീറോ പ്രിവിലൻസ് 10.76 ശതമാനമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു

മുതിർന്ന പൗരന്മാരുടെയിടയിലെ സീറോ പ്രിവിലൻസ് 8%. റിവേഴ്സ് ക്വാറന്റീൻ ഫലപ്രദമായെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള സീറോ പ്രിവലൻസ് 10.5%.

കേരളത്തിൽ ആദ്യമായി മേയിൽ സീറോ പ്രിവലൻസ് സർവേ നടത്തിയിരുന്നു. 3 ജില്ലകളിലായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സീറോ പ്രിവലൻസ് 0.3 ശതമാനവും ദേശീയതലത്തിലേത് 0.73 ശതമാനവും ആയിരുന്നു. ഓഗസ്റ്റിൽ വീണ്ടും സർവേ നടത്തിയപ്പോൾ കേരളത്തിലേത് 0.8 % ദേശീയ തലത്തിൽ 6.6 % ആയി.